ADVERTISEMENT

മുംബൈ ∙ മോഷ്ടിച്ച ബോട്ടിൽ അനധികൃതമായി മുംബൈ തീരത്ത് എത്തിയവർക്ക് കുവൈത്ത് വിമാനയാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ബോട്ട് ഉടമയായ കുവൈത്ത് സ്വദേശി ഇവരുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുകയും തടവിലാക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു തമിഴ്നാട്ടിലെ കന്യാകുമാരി, രാമനാഥപുരം ജില്ലക്കാരായ മൂന്നംഗ സംഘത്തിന്റെ സാഹസിക കടൽയാത്ര.

കോടതിയിൽ ഹാജരാക്കിയ ഇവരുടെ കസ്റ്റഡി 12 വരെ നീട്ടി. യാത്രാ നിയമങ്ങൾ ലംഘിച്ചതിനാണു മുംബൈ പൊലീസിന്റെ കേസ്. സൗദി, യുഎഇ, പാക്കിസ്ഥാൻ കടലിലൂടെ ഇവർ വന്ന വഴിയെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഈ മാസം ഏഴിനാണ് ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്കടുത്തുനിന്ന് ബോട്ട് പിടികൂടിയത്. തൊഴിലുടമയുടെ കടുത്ത പീഡനം സഹിക്കാനാവാതെയാണു ബോട്ട് മോഷ്ടിച്ചെടുത്ത് മുംബൈയിലെത്തിയതെന്ന് ഇവരുടെ അഭിഭാഷകൻ പറഞ്ഞു. ഭക്ഷണമോ ശമ്പളമോ ലഭിക്കാത്ത മറ്റു ചിലരും തൊഴിലുടമയുടെ തടവിലുണ്ടത്രെ. ശാരീരിക പീഡനവും നേരിടേണ്ടി വന്നതായി പിടിയിലായവർ പറഞ്ഞു.

English Summary:

3 Tamil Nadu Men Pull off Daring Boat Escape from Kuwait, but 10-day Voyage Ends in Police Custody.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com