ADVERTISEMENT

ട്രൂജില്ലോ∙ രതി ചിത്രതാരം തൈന ഫീൽഡ്‌സിനെ  പെറുവിലെ ട്രൂജില്ലോയിലുള്ള വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 24 വയസ്സുള്ള തൈന  ഫീൽഡ്സ്, രതി ചിത്രവ്യവസായത്തിൽ തനിക്ക് നേരിട്ട ദുരുപയോഗം  പരസ്യമായി തുറന്ന്പറഞ്ഞിരുന്നു. ഇത് കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് നടിയുടെ മരണം സംഭവിച്ചിരിക്കുന്നത്. മരണകാരണം  പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

പെറുവിലെ അറിയപ്പെടുന്ന രതി ചിത്രതാരമായിരുന്നു തൈന ഫീൽഡ്സ്. 'ചിനിത' എന്നറിയപ്പെടുന്ന  തൈന ചുരുങ്ങിയ കാലം കൊണ്ട് പെറുവിലെ  രതി ചിത്രവ്യവസായത്തിലെ ശ്രദ്ധേയമായ വ്യക്തിയായി. ചുപെറ്റിൻ ട്രൂജില്ലോ എന്ന  പരിപാടിയിൽ പങ്കെടുത്ത കൊണ്ടാണ് തൈന ഫീൽഡ്സ് പെറുവിയൻ വിനോദ രംഗത്തേക്ക് ചുവടുവെച്ചത്. തുടർന്ന് രതിചിത്ര ഉള്ളടക്കം സൃഷ്‌ടിക്കുന്നതിന് പേരുകേട്ട നിർമ്മാണ കമ്പനിയായ മിലി പെറുവുമായി നടി സഹകരിച്ചു.

തനിക്ക് ഡിസ്റ്റീമിയയും ഒബ്സസീവ്-കംപൾസീവ് ഡിസോർഡറും സൈക്കോസും ഉണ്ടെന്നും ഉറങ്ങാൻ ഗുളികകൾ കഴിക്കുന്നതായും നടി നേരത്തെ വെളിപ്പെടുത്തിയിരുന്നു.  ചികിത്സയും മരുന്നുകളും തന്നെ സഹായിച്ചിട്ടുണ്ടെന്നും നടി വ്യക്തമാക്കിയിരുന്നു. ഇതുകൂടാതെ മരണത്തിന് എട്ട് മാസം മുമ്പ് രതിചിത്ര വ്യവസായത്തിനുള്ളിൽ ലൈംഗിക അതിക്രമം നടക്കുന്നതായി തൈന തുറന്ന് പറഞ്ഞു. 

‘‘രതിചിത്ര  ഉള്ളടക്കം സൃഷ്‌ടിക്കുന്ന മേഖലയിൽ പ്രവർത്തിക്കാൻ തുടങ്ങിയതിന് ശേഷം തനിക്ക്  ലൈംഗിക പീഡനവും ദുരുപയോഗവും അനുഭവിക്കേണ്ടി വന്നു. തന്നെ ജോലിക്കെടുത്താൽ തന്നെക്കൊണ്ട് അവർക്കിഷ്ടമുള്ളത് ചെയ്യാമെന്നാണ് പലരും കരുതിയിരുന്നത്. ആദ്യമായി ലൈംഗികാതിക്രം നേരിട്ട ദിവസം അതിന് ശേഷം വീട്ടിലെത്തി കുളിച്ചു. അന്ന് ഒരുപാട് നേരം കരഞ്ഞു. തന്നെ പീഡിപ്പിച്ച വ്യക്തി ഞാൻ ശക്തയാകണമെന്ന് തന്നെ ഉപദേശിച്ചു. അതിക്രമം  പലതവണ നേരിട്ടുവെന്നും’’– നടി അന്ന് വെളിപ്പെടുത്തിയിരുന്നു. 

English Summary:

Before Her Death, Adult Star's Shocking Allegations Against Porn Industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com