ADVERTISEMENT

പുകവലിയുടെ അപകടങ്ങൾ ആദ്യഘട്ടത്തിൽ അനുഭവപ്പെടണമെന്നില്ല. എന്നാൽ ശ്വാസകോശം വലിച്ചെടുക്കുന്ന പുക പിന്നീട് കടുത്ത ആസ്മയ്ക്ക് കാരണമാകുന്നു. ഏറെനാളത്തെ പുകവലിക്കു ശേഷം പുകവലി നിർത്തിയാലും പണ്ട് വലിച്ചു കേറ്റിയ പുക ആസമയ്ക്കും സിഒപിഡി എന്ന ശ്വാസകോശരോഗത്തിനും കാരണമാകുമെന്ന് ചുരുക്കം. പുകവലിയുടെ അപകടം പുകവലിക്കാർക്കു മാത്രമല്ല എന്നതും ശ്രദ്ധേയമാണ്. പുകവലിക്കാത്തവരും സെക്കൻഡ്-ഹാൻഡ് പുക വലിച്ചു കേറ്റാൻ നിർബന്ധിതരാവുന്നു. ഇന്ത്യയിലെ ഒന്നാമത്തെ മരണകാരണവും പുകവലി തന്നെ. 

അമേരിക്കൻ അക്കാദമി ഓഫ് അലർജി ആസ്മ ആൻഡ് ഇമ്യുണോളജിയുടെ പഠനം പറയുന്നത് ലോകമെങ്ങുമുള്ള ആസ്മാരോഗികളിൽ 35%വും പുകവലിക്കാരാണെന്നാണ്. പുകവലി തുടരുന്ന കടുത്ത ആസ്മാ രോഗികൾ രോഗനിയന്ത്രണത്തിൽ പരാജയപ്പെടുന്നു. തുടർച്ചയായ ആശുപത്രിവാസം, സ്റ്റീറോയ്ഡുകളുടെ ഉപയോഗം, ഉൽക്കണ്ഠ, വിഷാദം... ഇതൊക്കെയാണ് പുകവലിക്കാരായ ആസ്മാരോഗികളെ കാത്തിരിക്കുന്നത്. 

ശ്വാസം കടന്നു ചെല്ലുന്ന വഴിയിലെ ഈർപ്പമുള്ള ലൈനിംഗുകളിൽ പുകയിലയുടെ അംശങ്ങൾ പറ്റിക്കൂടുന്നു. ഇത് ആസ്മയ്ക്ക് കാരണമാകുന്നതിനു പുറമെ മുടി പോലുള്ള സിലിയ (cilia) എന്ന ഭാഗത്തെയും കേടുവരുത്തുന്നു. അകത്തു ചെല്ലുന്ന പൊടിയും അഴുക്കും ശ്വാസനാളത്തിൽ അടിഞ്ഞു കൂടാൻ ഇത് കാരണമാകുന്നു. 

7000 തരം രാസവസ്തുക്കളാണ് പുകയിലയിലുള്ളത്. ഇതിൽ 250 എണ്ണം അപകടക്കാരാണ്. അതിൽത്തന്നെ 69 എണ്ണം കാൻസറിനും കാരണമാകുന്നു. ഇന്ത്യയിൽ കാണുന്ന കാൻസറിന്റെ 30%വും വായിലും ശ്വാസകോശത്തിലുമാണെന്ന് അറിയുമ്പോഴാണ് ഈ അപകട സാധ്യതയുടെ വലിപ്പം മനസ്സിലാകുന്നത്. വായിലെ കാൻസറിന്റെ കാൽഭാഗവും പുകയിലയുടെ ഉപയോഗത്തിൽ നിന്നാണെന്നും കണക്കുകളുണ്ട്. 

എൻആർടി ചികിത്സ
സിഗരറ്റ് വലി തന്നെയാണ് പ്രധാന പുകയിലഉപയോഗം. തലച്ചോറിനെ പ്രചോദിപ്പിച്ച് ഡോപാമൈൻ എന്ന ഹോർമോൺ പുറപ്പെടുവിക്കുകയാണ് നിക്കോട്ടിൻ ചെയ്യുന്നത്.  നിക്കോട്ടിൻ സ്വീകരിക്കാൻ കാത്തിരിക്കുന്ന ഭാഗങ്ങളെ മറ്റൊരു തരത്തിൽ സ്ഥിരമായി പ്രചോദിപ്പിച്ച് വഞ്ചിക്കുകയാണ് എൻആർടി ചികിത്സ ചെയ്യുന്നത്. മനുഷ്യന് ഉപകാരപ്രദമായ ഒരു വഞ്ചന. അങ്ങനെ ഡോപാമൈൻ ഉൽപ്പാദനത്തിലെ ചാഞ്ചാട്ടം നിയന്ത്രണവിധേയമാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com