ADVERTISEMENT

തന്റെ 75 ശതമാനം കരളും രോഗം മൂലം കേടുപറ്റിയതാണെന്നും ബാക്കി 25 ശതമാനം കൊണ്ടാണ് കഴിഞ്ഞ 20 വർഷമായി ജീവിക്കുന്നതെന്നും നടൻ അമിതാഭ് ബച്ചൻ. സമയത്തു ചികിത്സ തേടേണ്ടതിന്റെ ആവശ്യം അദ്ദേഹം എടുത്തു പറഞ്ഞു.

ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചത് രോഗമുള്ള ഒരാളുടെ രക്തം സ്വീകരിച്ചതു കൊണ്ടാണ്. കൂലി എന്ന സിനിമയുടെ ഷൂട്ടിങ്ങിനെ ഉണ്ടായ അപകടത്തെത്തുടർന്ന് 60 യൂണിറ്റ് രക്തം സ്വീകരിക്കേണ്ടി വന്നു. അതിലൊന്ന് അണുബാധ ഉള്ളതായിരുന്നു. രോഗം കണ്ടെത്തിയപ്പോഴേക്കും 75 ശതമാനം കരളും നശിച്ചു. നട്ടെല്ലിൽ ക്ഷയരോഗം ബാധിച്ചത് എട്ടു വർഷത്തിനു ശേഷമാണു കണ്ടെത്തിയത്. പരിശോധന നടത്താതെ ഒരു ചികിത്സയും ഫലപ്രദമാകില്ലെന്നു ബച്ചൻ ഓർമിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com