ADVERTISEMENT

ഡോക്ടറുടെ നിർദേശമില്ലാതെ, നേരിയ കോവിഡ് ബാധയുള്ളവർ പോലും അനാവശ്യമായി സിടി സ്കാൻ എടുക്കുന്നതും ബയോമാർക്കർ തോതു പരിശോധനകളെ ആശ്രയിക്കുന്നതും അപകടകരമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം.

ഒരു തവണ സിടി സ്കാൻ എടുക്കുന്നത് 300 തവണ നെഞ്ചിന്റെ എക്സ്റേ എടുക്കുന്നതിനു തുല്യമാണ്. ചെറുപ്രായത്തിൽ തുടരെ സിടി സ്കാൻ എടുക്കുന്നതു കടുത്ത റേഡിയേഷനും ഭാവിയിൽ കാൻസറിനും കാരണമാകാമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ മാധ്യമ സമ്മേളനത്തിൽ എയിംസ് ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയ പറഞ്ഞു.

നേരിയ കോവിഡ് ബാധയുള്ളവരുടെ സിടി സ്കാൻ ഗുണകരമല്ല. സ്കാനിൽ എന്തെങ്കിലും കണ്ടെത്തിയാൽ തന്നെ അതു എളുപ്പം ഭേദമാകുന്നതാണ്. രക്തത്തിൽ സിആർപി, ഡിഡയമർ, എൽഡിഎച്ച് തുടങ്ങിയ ബയോമാർക്കറുകളുടെ തോതു കണ്ടെത്താനുള്ള പരിശോധനകളും ഡോക്ടർ നിർദേശിച്ചാൽ മാത്രമേ നടത്താവൂ എന്നും ഡോ. ഗുലേറിയ പറഞ്ഞു.

English Summary : Frequent CT scan can increase the risk of cancer

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com