ADVERTISEMENT

അറിയാതെ ഒന്നു തുമ്മിയാൽപോലും പേടിയാണ് വസ്ത്രത്തിൽ നനവു പടരുമോയെന്ന്. ആർത്തവകാലത്ത് ആ ഭയം വല്ലാതെ കൂടും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമൊക്കെ അറിയാതെ മൂത്രം പോകുന്നതിന്റെ നാണക്കേട് ഒരുവശത്ത്, ആർത്തവ കാലത്ത് അമിതരക്തസ്രാവം മൂലമുണ്ടാകുന്ന പൊല്ലാപ്പ് മറുവശത്ത്. അങ്ങനെയിരിക്കു മ്പോൾ അടിവയറ്റിൽ നിന്നൊരു ആന്തലാണ്. ആ വേദനയിൽ അറിയാതെ കണ്ണു നിറഞ്ഞുപോകും. പല സ്ത്രീകളുടെയും ജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ പലകുറി ആവർത്തിച്ചിട്ടുണ്ടാകും. ഇത്തരം ബുദ്ധിമുട്ടുകൾ തുടർച്ചയായി അനുഭവപ്പെട്ടിട്ടും നിങ്ങൾക്കു ചികിൽസ തേടാൻ ഭയമാണോ? ഈ പ്രശ്നങ്ങളൊക്കെ എന്തെങ്കിലും മാരകരോഗത്തിന്റെ ലക്ഷണങ്ങളാണെന്നു കരുതിയാണോ നിങ്ങൾ ആശുപത്രിയിൽ പോകാൻ മടിക്കുന്നത്? സ്ത്രീരോഗങ്ങളെക്കുറിച്ചു പുറത്തു പറയാനുള്ള നാണക്കേട്, ചികിൽസയെക്കുറിച്ചുമുള്ള ഭയം ഇവയാണോ നിങ്ങളെ പിന്നോട്ടു വലിക്കുന്നത്? 

 

ശസ്ത്രക്രിയയില്ലാതെതന്നെ ഗർഭാശയ സംബന്ധമായ പ്രശ്നങ്ങൾക്ക് സുസ്ഥിര പരിഹാരമുണ്ട്. ഗർഭാശയ രോഗങ്ങളെക്കുറിച്ചും ശസ്ത്രക്രിയയോ വിശ്രമമോ ഇല്ലാതെ അതു പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചുമുള്ള നിങ്ങളുടെ സംശയങ്ങൾ വിദഗ്ധരായ ഡോക്ടർമാരോടു ചോദിക്കാം.

Dr  Tahsin Neduvancheri, Dr Suhail Muhammad PT
Dr Tahsin Neduvancheri, Dr Suhail Muhammad PT

 

ജനുവരി 19 ന് വൈകിട്ട് ഏഴിന് നടക്കുന്ന സൗജന്യ വെബിനാറിൽ കോട്ടക്കൽ ആസ്റ്റർ മിംമ്സ് ഹോസ്പിറ്റലിലെ ഡോ. തസിൻ നെടുവഞ്ചേരി, ഡോ. സുഹൈൽ മുഹമ്മദ് പി.ടി. എന്നിവർ ഗർഭാശയ സംബന്ധമായ രോഗങ്ങളെക്കുറിച്ചും അതു ചികിൽസിച്ചു ഭേദമാക്കാൻ സഹായിക്കുന്ന അതിനൂതന ചികിൽസാരീതിയായ യൂട്രൻ ഫൈബ്രോയിഡ് എമ്പോളൈസേഷനെക്കുറിച്ചുമുള്ള സംശയങ്ങൾക്ക് മറുപടി നൽകുന്നു. വെബിനാറിൽ പങ്കെടുക്കാൻ +91 9072007498 എന്ന നമ്പറിൽ വിളിക്കുക

 

ഗർഭാശയ മുഴകൾ ശാരീരികമായും മാനസികമായും തളർത്തുമ്പോഴും അറിവില്ലായ്മയോ ഭയമോ മൂലം പലരും ശരിയായ ചികിൽസയെടുക്കാൻ തയാറാകുന്നില്ല. ഗർഭാശയ ഭിത്തികളിൽ രൂപം കൊള്ളുന്ന മുഴകൾ ഇന്ന് പകുതിയോളം സ്ത്രീകളിൽ കണ്ടുവരുന്നു. ഇത്തരം മുഴകൾ ബുദ്ധിമുട്ടിക്കുമ്പോൾ സാധാരണയായി ഗെനക്കോളജിസ്റ്റിന്റെ നിർദേശ പ്രകാരം ഹോർമോൺ ചികിത്സ തേടുകയോ ഗർഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ചെയ്യുകയോ ആണ് പതിവ്. ഗർഭാശയ മുഴകൾ ജീവിതത്തിന്റെ താളം തെറ്റിക്കുമ്പോഴും ശസ്ത്രക്രിയയും വിശ്രമവും വേണമല്ലോയെന്നോർത്ത് ചികിൽസ തേടാൻ മടിക്കുന്നവർ തീർച്ചയായും അറിയണം യൂട്രൻ ഫൈബ്രോയിഡ് എമ്പോളൈസേഷൻ എന്ന അതിനൂതന ചികിൽസാ രീതിയെക്കുറിച്ച്. 

 

യൂട്രൻ ഫൈബ്രോയിഡ് എമ്പോളൈസേഷൻ ചികിത്സയിൽ, കാലിലെയോ തുടയിലെയോ ധമനികളിലൂടെ ഒരു ട്യൂബ് കടത്തി ഗർഭാശയ രക്തക്കുഴലിലേക്ക് മരുന്ന് കുത്തിവച്ച് മുഴകളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുന്നു. മുഴകളിലെ രക്തയോട്ടം കുറയുമ്പോൾ അവ ചുരുങ്ങി വരികയും അതിവേഗം രോഗശമനം ലഭിക്കുകയും ചെയ്യുന്നു.

 

സർജറിയെ അപേക്ഷിച്ചു യൂട്രൻ ഫെബ്രായിഡ് എമ്പോളെസേഷന്റെ ഗുണങ്ങൾ :

 

ഒാപ്പറേഷൻ ചെയ്യുമ്പോഴുണ്ടാകുന്ന മുറിവോ തുന്നലോ ഇല്ല

വേദന താരതമ്യേന കുറവാണ് 

ഒരു ദിവസത്തെ ആശുപത്രിവാസം മാത്രം

മൂന്നുദിവസത്തിനു ശേഷം സ്വാഭാവിക ജീവിതത്തിലേക്കു കടക്കാം

അനസ്തേഷ്യ ആവശ്യമില്ല

ശസ്ത്രക്രിയയേക്കാൾ പത്തുമടങ്ങ് സുരക്ഷിതം

 

സഹായത്തിനു ക്വിക്ഡോക്

 

ചികിത്സയ്ക്ക് ഓൺലൈൻ വിഡിയോ കൺസൽറ്റേഷൻ സൗകര്യം മെച്ചപ്പെടുത്താൻ പുതിയ സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് മലയാള മനോരമയുടെ ഓൺലൈൻ ഡോക്ടർ ബുക്കിങ് ആപ്ലിക്കേഷനായ ക്വിക്ഡോക്കിന്റെ(www.qkdoc.com) പുതിയ പതിപ്പെത്തുന്നത്. രോഗിയും ഡോക്ടറും തമ്മിലുള്ള ദൂരം ഇല്ലാതാക്കുന്ന പുതിയ സംവിധാനം 2020 ഏപ്രിലിലാണ് ആരംഭിച്ചത്. ഇതിനകം ഏറെപ്പേർ ഇത് ഉപയോഗപ്പെടുത്തി ആശുപത്രി/ക്ലിനിക് ബുക്കിങ്, കസ്റ്റമർ കെയർ സഹായം തുടങ്ങിയവയ്ക്കും കോവിഡ് കാലത്ത് ക്വിക്ഡോക് സേവനം തേടിയവർ ധാരാളം.

 

മികച്ച സേവനം ഉറപ്പാക്കുന്നതിനൊപ്പം അനായാസം ഉപയോഗിക്കാമെന്നതും ക്വിക്ഡോക് ആപ്പിനെ പ്രിയങ്കരമാക്കുന്നു. വിദഗ്ധ ഡോക്ടർമാരെ കണ്ടെത്തി കൺസൽറ്റേഷന് സമയം ബുക്ക് ചെയ്യാൻ നവീകരിച്ച ആപ്പിൽ.സംവിധാനമുണ്ട്. മരുന്നിന്റെ കുറിപ്പ്‌ രോഗികൾക്ക് അയയ്ക്കാൻ ഡോക്ടർക്കും സാധിക്കും. കൺസൽറ്റേഷൻ ഫീസും ആപ്പിലൂടെ അടയ്ക്കാം.

 

കേരളത്തിലെ 500 ൽ ഏറെ പ്രമുഖ ആശുപത്രികളുടെയും വിവിധ സ്‌പെഷലൈസേഷനുകളിലായി ഏറെ ഡോക്ടർമാരുടെയും സേവനം ക്വിക്ഡോക്കിൽ ലഭ്യമാണ്. 2016 ൽ സേവനം ആരംഭിച്ച ആപ് നിലവിൽ ഒന്നര ലക്ഷത്തിലധികം ആളുകളാണ് പ്രയോജനപ്പെടുത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് ക്വിക്ഡോക് ആപ് (QKDOC App) ഡൗൺലോഡ് ചെയ്യാം.

 

Content Summary : Malayala Manorama Qkdoc App Free Webianr on Uterine Fibroid Embolization

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com