ADVERTISEMENT

ലക്ഷണങ്ങളൊന്നും കാണാത്തതു മൂലം നിശബ്ദ കൊലയാളിയായി മാറുകയാണ് ഗർഭാശയഗള കാൻസർ. തുടക്കത്തിലേ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ ചികിൽസിച്ചു ഭേദമാക്കാമെങ്കിലും അശ്രദ്ധ മൂലം ആരോഗ്യസ്ഥിതി വഷളാകാൻ സാധ്യതയേറെയാണ്. പെൺകുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ ഗർഭാശയഗള കാൻസറിനെതിരെയുള്ള വാക്സീൻ എടുത്താൽ ഫലപ്രദമാകുമോയെന്ന സംശയവും പലർക്കുമുണ്ട്. ഗർഭാശയഗള കാൻസറിനെക്കുറിച്ചുള്ള സംശയങ്ങൾ കൊച്ചി വിപിഎസ് ലേക്‌ഷോർ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഗൈനക് ഒാങ്കോളജി ആൻഡ് ബ്രസ്റ്റ് സയൻസസ് ഡയറക്ടർ ഡോ. കെ. ചിത്രതാരയോട് നേരിട്ട് ചോദിക്കാൻ ക്വിക്ഡോക്ക് അവസരമൊരുക്കുന്നു. 

qkdoc-free-webinar-dr-k-chitrathara-on-uterine-cancer-and-treatment
ഡോ. കെ. ചിത്രതാര

ഫെബ്രുവരി 6ന് വൈകിട്ട് ഏഴിന് നടക്കുന്ന സൗജന്യ വെബിനാറിൽ പങ്കെടുക്കാൻ +91 9072007498 എന്ന നമ്പറിൽ വിളിക്കുക

ചികിത്സയ്ക്ക് ഓൺലൈൻ വിഡിയോ കൺസൽറ്റേഷൻ സൗകര്യം മെച്ചപ്പെടുത്താൻ പുതിയ സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് മലയാള മനോരമയുടെ ഓൺലൈൻ ഡോക്ടർ ബുക്കിങ് ആപ്ലിക്കേഷനായ ക്വിക്ഡോക്കിന്റെ (www.qkdoc.com) പുതിയ പതിപ്പെത്തുന്നത്. രോഗിയും ഡോക്ടറും തമ്മിലുള്ള ദൂരം ഇല്ലാതാക്കുന്ന പുതിയ സംവിധാനം 2020 ഏപ്രിലിലാണ് ആരംഭിച്ചത്. ഇതിനകം ഏറെപ്പേർ ഇത് ഉപയോഗപ്പെടുത്തി ആശുപത്രി/ക്ലിനിക് ബുക്കിങ്, കസ്റ്റമർ കെയർ സഹായം തുടങ്ങിയവയ്ക്കും കോവിഡ് കാലത്ത് ക്വിക്ഡോക് സേവനം തേടിയവർ ധാരാളം.

മികച്ച സേവനം ഉറപ്പാക്കുന്നതിനൊപ്പം അനായാസം ഉപയോഗിക്കാമെന്നതും ക്വിക്ഡോക് ആപ്പിനെ പ്രിയങ്കരമാക്കുന്നു. വിദഗ്ധ ഡോക്ടർമാരെ കണ്ടെത്തി കൺസൽറ്റേഷന് സമയം ബുക്ക് ചെയ്യാൻ നവീകരിച്ച ആപ്പിൽ.സംവിധാനമുണ്ട്. മരുന്നിന്റെ കുറിപ്പ്‌ രോഗികൾക്ക് അയയ്ക്കാൻ ഡോക്ടർക്കും സാധിക്കും. കൺസൽറ്റേഷൻ ഫീസും ആപ്പിലൂടെ അടയ്ക്കാം.

കേരളത്തിലെ 500 ൽ ഏറെ പ്രമുഖ ആശുപത്രികളുടെയും വിവിധ സ്‌പെഷലൈസേഷനുകളിലായി ഏറെ ഡോക്ടർമാരുടെയും സേവനം ക്വിക്ഡോക്കിൽ ലഭ്യമാണ്. 2016 ൽ സേവനം ആരംഭിച്ച ആപ് നിലവിൽ ഒന്നര ലക്ഷത്തിലധികം ആളുകളാണ് പ്രയോജനപ്പെടുത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് ക്വിക്ഡോക് ആപ് (QKDOC App) ഡൗൺലോഡ് ചെയ്യാം.

Content Summary : Malayala Manorama QKDOC App Free Webinar - Dr K. Chitrathara on Uterine cancer and treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com