‘മംമ്താ നീ സ്ട്രോങ് ആണ്’ ഇത്തവണ ഉണ്ടായില്ല, ശ്വാസകോശത്തിന്റെ കുഴപ്പങ്ങൾ നിയന്ത്രിച്ചപ്പോഴേക്കും നിറവ്യത്യാസം വലുതായി; മംമ്ത പറയുന്നു

mamta mohandas
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ
SHARE

ചീറിപ്പാഞ്ഞു പോവുന്ന എത്രയെത്ര കാറുകൾ പല നിറങ്ങളിൽ, പല പവറിൽ... എന്നിട്ടും പഴയൊരു മാരുതി കിതച്ചു കുതിച്ചു പോകുമ്പോൾ ആരുമൊന്നു നോക്കി പോകും. പഴയ പ്രണയം പോെല‌യല്ലേ ചുവന്ന മാരുതി 800. കാലം എത്ര പാഞ്ഞാലും ഇഷ്ടം ഇഷ്ടമായി തന്നെ ബാക്കി കിടക്കും... 

മാരുതിയുടെ ഹൃദയത്തിനരികിൽ കൈവച്ചു നിൽക്കുമ്പോൾ കാറുകളോടുള്ള പ്രണയത്തെക്കുറിച്ചാണു മംമ്ത പറഞ്ഞു തുടങ്ങിയത്. അമേരിക്കയില്‍ ട്രാക്ക് ഡ്രൈവിങ്ങിനു പോകാറുണ്ട് മംമ്ത. 110 കിലോമീറ്റര്‍ സ്പീഡില്‍ പറപറക്കുമ്പോള്‍ േപാലും വളവുകളിൽ പതറാതെ സ്റ്റിയറിങ് വളയ്ക്കാറുണ്ട്. കൺമുന്നിൽ ഒരു കാർ തെന്നിത്തെറിച്ചു മറിഞ്ഞിട്ടും ഇടിച്ചു കയറാതെ ഒഴിഞ്ഞു മാറിയിട്ടുമുണ്ട്.

വർഷങ്ങൾക്കു മുൻപ്  കാൻസർ ഇടിച്ചിടാൻ വന്നപ്പോഴും ബ്രേക്കിട്ടു നിർത്തി മുന്നോട്ടു പോയതാണ്. രോഗത്തെ നോക്കി ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ചതാണ്. പക്ഷേ, കഴിഞ്ഞ  മാർച്ചിൽ മംമ്തയെ തേടി മറ്റൊരു പ്രതിസന്ധിയെത്തി.

ഈ ചിത്രം പോസ്റ്റു ചെയ്തത് ഒരുപാട് ആലോചിച്ച ശേഷമാണ്. കുറേ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇത്.

2022 ജനുവരി ഒന്ന്. രാവിലെ  മണിയൻപിള്ള രാജു ചേട്ടൻ വിളിച്ചു.  ‘ പുതിയ സിനിമയെക്കുറിച്ച് പറയാനാണ്. സേതു ആണ് സംവിധാനം. ആസിഫ് അലി നായകൻ. നായിക മംമ്തയാകണം ’ കഥ വിശദമായി കേൾക്കാനൊന്നും നിന്നില്ല.  പുതിയ വർഷം. ആദ്യ കോൾ,  ഞാൻ യെസ് പറ‍ഞ്ഞു.  

മഹേഷും മാരുതിയും എന്ന ആ സിനിമയുടെ ഷൂട്ട് തുടങ്ങി. മനസ്സ് കൂടുതൽ പോസിറ്റീവായി.  മാരുതിയും പ്രണയവും ഒക്കെയുള്ള സിനിമ.  മാരുതിയോടുള്ള പ്രണയവും. അതിനിടയിൽ ഗൗരി വരുന്നതും ഒക്കെയാണ് കഥ.  

ഷൂട്ട് മുന്നോട്ടു പോയി.  മാർച്ച് ആയപ്പോൾ  ശരീരത്തിൽ വെളുത്ത കുത്തുകളാണു കണ്ടു തുടങ്ങിയത്. പിന്നീടത് വലുതായി മുഖത്തേക്കും കഴുത്തിലേക്കും കൈപ്പത്തിയിലേക്കും പടർന്നു. ഇടയ്ക്കു മരുന്നുകൾ മാറ്റിയിരുന്നു. ഇന്റേണൽ ഇൻഫ്ലമേഷൻ ഉണ്ടായി. ശ്വാസകോശത്തിനു കുഴപ്പങ്ങളുണ്ടായതു നിയന്ത്രിച്ചു വന്നപ്പോഴേക്കും നിറവ്യത്യാസം വലുതായി.

കാൻസർ വന്നപ്പോൾ എന്റെ ശക്തി തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. ‘മംമ്താ നീ സ്ട്രോങ് ആണെന്ന്’ മനസ്സു പറഞ്ഞുകൊണ്ടിരിക്കും. ഇത്തവണ അതുണ്ടായില്ല. ഇരുട്ടിലേക്കു വീണുപോയി.  സുഹൃത്തുക്കൾക്കു ഫോൺ ചെയ്തില്ല.  ദിവസങ്ങളോളം ഞാൻ ഇരുന്നു കരഞ്ഞു, തിരിച്ചു ലൊസാഞ്ചൽസിലേക്ക് പോയി. രണ്ടാഴ്ച  നിന്നപ്പോൾ മനസ്സു വീണ്ടും പറ‌ഞ്ഞു ‘മംമ്താ നീ സ്ട്രോങ്’ ആണ്. തിരികെ നാട്ടിലെത്തി.

വനിത സീനിയർ സബ് എഡിറ്റർ വിജീഷ് ഗോപിനാഥ് മംമ്തയുമായി നടത്തിയ അഭിമുഖം വായിക്കാം

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS