ADVERTISEMENT

ഹൃദ്രോഗങ്ങള്‍ മൂലമുള്ള മരണങ്ങളില്‍ കഴിഞ്ഞ 30 വര്‍ഷം കൊണ്ട്‌ 60 ശതമാനത്തിന്റെ വര്‍ധന ആഗോള തലത്തില്‍ ഉണ്ടായിട്ടുള്ളതായി വേള്‍ഡ്‌ ഹാര്‍ട്ട്‌ ഫെഡറേഷന്‍ അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. 1990ല്‍ ഹൃദ്രോഗ മരണങ്ങള്‍ 12.1 ദശലക്ഷമായിരുന്നത്‌ 2021ല്‍ 20.5 ദശലക്ഷമായി വര്‍ധിച്ചു.  ഇന്ത്യയില്‍  2017 വരെയുള്ള കണക്ക്‌ വച്ച്‌ ആകെ മരണങ്ങളുടെ 27 ശതമാനവും ഹൃദ്രോഗങ്ങള്‍ മൂലമാണ്‌ സംഭവിക്കുന്നത്‌. 

 

മുന്‍പെല്ലാം പ്രായമായവരിലാണ്‌ ഹൃദ്രോഗങ്ങള്‍ കണ്ടിരുന്നതെങ്കില്‍ ജീവിതശൈലിയുടെ ഫലമായി കൂടുതല്‍ കൂടുതല്‍ യുവാക്കള്‍ ഹൃദ്രോഗികളായി മാറുന്ന സാഹചര്യമാണുള്ളത്‌. ഇതിനാല്‍ 25-30 വയസ്സിന്‌ ശേഷം എല്ലാവരും ഇടയ്‌ക്കിടെ ഹൃദ്രോഗ പരിശോധന നടത്തുന്നത്‌ നന്നായിരിക്കും.

 

വാര്‍ഷിക ഹൃദ്രോഗ പരിശോധനകള്‍ കോറോണറി ആര്‍ട്ടറി രോഗം, ഹൈപ്പര്‍ട്രോപിക്‌ കാര്‍ഡിയോമയോപതി, ഹൃദയമിടിപ്പിലെ അസാധാരണത്വം എന്നിവയെ കുറിച്ചെല്ലാം സൂചനകള്‍ നല്‍കും. ഇവയെല്ലാം നേരത്തെ തിരിച്ചറിഞ്ഞ്‌ ചികിത്സയും പ്രതിരോധ നടപടികളും സ്വീകരിക്കുന്നത്‌ മരണനിരക്ക്‌ ഗണ്യമായി കുറയ്‌ക്കും. 

 

അതിതീവ്രമായ വ്യായാമവും വര്‍ക്ക്‌ ഔട്ടുകളും ചെയ്യുന്നവര്‍ ഇതിന്‌ മുന്‍പ്‌ ഡോക്ടറെ കണ്ട്‌ ഉപദേശ നിര്‍ദ്ദേശങ്ങള്‍ തേടുന്നത്‌ നന്നായിരിക്കും. അതിതീവ്രമായ വ്യായാമങ്ങള്‍ ചെയ്യവേ യുവാക്കള്‍ ജിമ്മിലൊക്കെ മരിച്ച്‌ വീഴുന്ന സംഭവങ്ങള്‍ പലപ്പോഴും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ്‌ ഈ മുന്നറിയിപ്പ്‌. പ്രകടമായ ലക്ഷണങ്ങള്‍ ഇല്ലാത്തവരും വ്യായാമമില്ലാത്ത അലസ ജീവിതശൈലിയാണ്‌ പിന്തുടരുന്നതെങ്കില്‍ വര്‍ഷത്തിലോ രണ്ട്‌ വര്‍ഷം കൂടുമ്പോഴോ പരിശോധന നടത്തുന്നത്‌ നന്നായിരിക്കും.

Content Summary: People over the age of 25 should have regular heart screening

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com