ADVERTISEMENT

പ്രകൃതിവിഭവങ്ങളുടെ ചൂഷണം വഴി ഓരോ കെട്ടിടനിർമാണവും ധാരാളം കാർബൺ ബഹിർഗമനത്തിനും പ്രകൃതിവിഭവശോഷണത്തിനും കാരണമാകുന്നുണ്ട് എന്നറിയാമോ? ഇവിടെയാണ് പരിസ്ഥിതിസൗഹൃദ നിർമിതിയുടെ പ്രസക്തി. ഇതുവഴി കാർബൺ ബഹിർഗമനം കുറയ്ക്കാൻ കഴിയും.

17 വര്‍ഷത്തെ തന്റെ ആര്‍ക്കിടെക്റ്റ് ജീവിതത്തിനിടയില്‍ മലക്സിംഗ് ഗില്‍ ആയിരകണക്കിന് ടണ്‍ കാര്‍ബണ്‍ഫുട്പ്രിന്റ്‌ ആണ് തന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി വീടുകള്‍ നിര്‍മ്മിക്കുക വഴി കുറച്ചത്. ചെളി, മുള, തടി , ചുണ്ണാബ് എന്നിവ കൊണ്ടാണ് മലക്സിംഗ് തന്റെ വീടുകള്‍ ഡിസൈന്‍ ചെയ്യുക. ഇതുവഴി പ്രകൃതിക്ക് ചൂഷണം പരമാവധി കുറയ്ക്കുന്നു. വീടുകള്‍ , ഫാംഹൗസ്, വലിയ കെട്ടിടങ്ങള്‍ എന്നിവയെല്ലാം സിംഗ് ഇതിനോടകം പണിതിട്ടുണ്ട്. 

sustainable-home

പ്രകൃതിയോട് ചേര്‍ന്ന സുസ്ഥിരനിര്‍മ്മിതികള്‍ ആയിരുന്നു പഠനകാലത്ത് ഗില്ലിന്റെ മനസ്സില്‍. ലാറി ബേക്കറുടെ ലോ കോസ്റ്റ് നിര്‍മ്മിതികള്‍ അന്നേ അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. മുംബൈയിലെ ആര്‍ക്കിടെക്ച്ചര്‍ പഠനത്തിന് ശേഷം ഗില്‍ നേരെ പോയത് ലാറി ബേക്കറുടെ തിരുവനന്തപുരത്തുള്ള കോസ്റ്റ്ഫോര്‍ഡിലേക്കായിരുന്നു. ഇവിടെ നിന്നും ഗില്ലിന് പഠിക്കാന്‍ ധാരാളമുണ്ടായിരുന്നു. 

കാര്‍ബണ്‍ എമിറ്റിംഗ് കുറയ്ക്കുന്ന eco-architecture ആയിരുന്നു ഗില്ലിന്റെ ശൈലി. എന്നാല്‍ നഗരങ്ങളിലെ നഗരങ്ങളിലെ നിർമാണസാമഗ്രികളുടെ ഹൈ കോസ്റ്റ് ആയിരുന്നു ആദ്യം ഗില്‍ നേരിട്ട പ്രശ്നം. മുംബൈ പോലെയൊരു നഗരത്തില്‍ ലാറി ബേക്കറുടെ ശൈലി അങ്ങനെ ചിലവേറിയതായി. ഗ്രാമങ്ങളില്‍ ഉള്ളവര്‍ക്ക് ഇത് എങ്ങനെ താങ്ങാന്‍ സാധിക്കും എന്ന് ഗില്‍ ചിന്തിച്ചു. കോൺട്രാക്റ്റർമാരുടെ സഹായത്തോടെ വീടുകള്‍ നിര്‍മ്മിക്കുന്നതായിരുന്നു ചിലവ് കൂടാന്‍ മറ്റൊരു കാരണം.

eco-house

നഗരങ്ങളില്‍ വീടുകള്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ കൊണ്ട് ഗ്രാമങ്ങളില്‍ വീട് നിര്‍മ്മിക്കാന്‍ സാധിക്കില്ല എന്ന് ഗില്‍ മനസിലാക്കി. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ലഭിക്കുന്ന വസ്തുക്കള്‍ കൊണ്ട് വേണം വീടുകള്‍ നിര്‍മ്മിക്കാന്‍ എന്ന് ഗില്‍ അതോടെ തീരുമാനിച്ചു. ഇതിനോടകം പ്രശസ്തമായ പല പ്രോജക്റ്റുകളും ഗില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഒരു നൂറ്റാണ്ട് വരെ നിലനില്‍ക്കും എന്ന് ഉറപ്പുള്ളത് ആണ് ഗില്ലിന്റെ നിര്‍മ്മിതികള്‍. 

English Summary- Sustainable Houses MalakSingh Gill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com