ADVERTISEMENT

കെട്ടിടത്തിന് സുരക്ഷ നൽകുന്നതിനുള്ള മികച്ച മാർഗമാണ് റോളിങ്ങ് ഷട്ടറുകൾ. ഇന്ന് നമ്മൾ കാണുന്ന ഭൂരിഭാഗം കടകളിലും  കെട്ടിടങ്ങളിലും വൻകിട സ്ഥാപനങ്ങളിലും വ്യവസായ ശാലകളിലും ഗോഡൗണുകളിലും വാതിലുകൾക്ക് പകരം ഉപയോഗിക്കുന്നത് റോളിങ്ങ് ഷട്ടറുകളാണ്. വാതിൽ അല്ലെങ്കിൽ ഗ്രില്ലുകളേക്കാളേറെ സുരക്ഷ നൽകാൻ റോളിങ്ങ് ഷട്ടറുകൾക്കാകും എന്നതാണ് ഇതിനു കാരണം. 

ട്രാക്കുകളിലൂടെ മുകളിലേക്കും താഴേക്കും ഉരുട്ടിക്കൊണ്ടാണ് റോളിങ്ങ് ഷട്ടറുകൾ പ്രവർത്തിപ്പിക്കുന്നത്. തുറക്കുമ്പോൾ സ്ലേറ്റുകൾ വാതിലിനു മുകളിലുള്ള ഒരു ചെറിയ പെട്ടിയിലേക്ക് യോജിക്കുന്നു. ഇതുമൂലം തുറന്ന് വച്ച ഷട്ടറുകൾ ഒരിക്കലും തനിയെ താഴേക്ക് വീണ് അപകടം ഉണ്ടാകില്ല. കൂടാതെ ഷട്ടറുകൾ താഴ്ത്തിയതിന് ശേഷം ഇരു വശവും വലിയ താഴുകളിട്ട് പൂട്ടാനുള്ള സൗകര്യമുണ്ട്. ഇത് സുരക്ഷയെ ഊട്ടിഉറപ്പിക്കുന്നു. 

പല തരത്തിലുള്ള റോളിങ്ങ് ഷട്ടറുകൾ വിപണിയിൽ ലഭ്യമാണ്. മോട്ടോറൈസ്ഡ്/ഇലക്ട്രിക്ക് റോളിങ്ങ് ഷട്ടർ, ഓട്ടോമാറ്റിക് റോളിങ്ങ് ഷട്ടർ, ട്രാൻസ്പെരന്റ് റോളിങ്ങ് ഷട്ടർ മുതലായവയാണ് അവയിൽ ചിലത്. ഇവയിൽ നിന്നും നമ്മുടെ ആവശ്യാനുസരണം ബഡ്ജറ്റിനുതകുന്ന റോളിങ്ങ് ഷട്ടറുകൾ തിരഞ്ഞെടുക്കാനാകും. കരുത്ത് കൂടിയ ലോഹങ്ങൾ ഉപയോഗിച്ചാണ് റോളിങ്ങ് ഷട്ടറുകളുടെ നിർമ്മാണം. ഇതുമൂലം കാറ്റ്, മഴ, തീ, മോഷണം എന്നിവയിൽ നിന്ന് മറ്റുള്ള മാർഗങ്ങളെ അപേക്ഷിച്ച് ഇത് കൂടുതൽ സംരക്ഷണം നൽകുന്നു.   

  പല തരത്തിലുള്ള റോളിങ്ങ് ഷുട്ട്‌റുകൾ സ്ഥാപിക്കുന്ന കമ്പനികൾ കേരളത്തിലുണ്ട്. ഇതിൽ നമുടെ അടുത്ത് ലാഭത്തിൽ ഏറ്റവും മികച്ച സേവനം നൽകുന്നത് ഏതെന്ന് കണ്ടെത്തേണ്ടതാണ് ആദ്യപടി. ഇതിനായി മലയാള മനോരമ ക്വിക്ക്കേരള ഡോട് കോം നിങ്ങളെ സഹായിക്കും. കേരളത്തിലെ പതിനാല് ജില്ലകളിലുള്ള, റോളിങ്ങ് ഷട്ടർ സ്ഥാപിക്കുന്ന നിരവധി കമ്പനികളാണ് ക്വിക്ക്കേരള ഡോട് കോമിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരുടെ വിലാസവും ഫോൺ നമ്പറും ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ സൗജന്യമായി ലഭിക്കുന്നതാണ്. അതിനാൽ അവരുമായി നേരിട്ട് ബന്ധപ്പെട്ട് ആവശ്യാനുസരണം കമ്പനി തിരഞ്ഞെടുക്കാനാകും എന്നതാണ് ഗുണം. ഇതുവഴി നമ്മുടെ തൊട്ടടുത്ത് നിന്ന് തന്നെ ഗുണമേന്മയുള്ള സേവനം ലഭിക്കാൻ മലയാള മനോരമ ക്വിക്ക്കേരള ഡോട് കോം വഴിയൊരുക്കുന്നു.

Link: www.quickerala.com

English Summary- Rolling Shutter for Safety QuickKerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com