ADVERTISEMENT

വീടുപണി ഏൽപ്പിക്കുന്നതിന് പ്രധാനമായും മൂന്നു തരം കോൺട്രാക്ടുകളാണ് ഉള്ളത്. ഫുൾ കോൺട്രാക്ടും ലേബർ കോൺട്രാക്ടും സിമെന്റും മണലും ഒഴികെ ബാക്കി മുഴുവൻ കോൺട്രാക്ട് നൽകുന്ന രീതിയും. ഫുൾ കോൺട്രാക്ടിൽ വീട്ടുടമസ്ഥന് അധികം തലവേദനയില്ല. സാധനങ്ങൾ എടുക്കുന്നതെല്ലാം കോണ്‍ട്രാക്ടർ ആണ്. എന്നാൽ ചില നിർമാണ സാമഗ്രികൾക്ക് പകരം മറ്റു ചിലത് ഉപയോഗിക്കാനോ ഏതെങ്കിലും പ്രത്യേക ബാൻഡ് ഉപയോഗിക്കാനോ ഒക്കെ താൽപര്യമുണ്ടെങ്കിൽ അവ കൃത്യമായി കോൺട്രാക്ടിൽ കാണിച്ചിരിക്കണം. ലേബർ കോൺട്രാക്ട് ആണെങ്കിൽ നിർമാണ സാമഗ്രികൾ എല്ലാം  വീട്ടുകാർ തന്നെ വാങ്ങി നൽകണം. മാത്രമല്ല, കൃത്യമായ മേൽനോട്ടവും വേണം. ഇതിനു സമയമില്ലാത്തവർക്ക് ഫുൾകോൺട്രാക്ട് തന്നെയാണ് ഉചിതം. ഫുൾ കോൺട്രാക്ട് കൊടുത്താലും ഉടമസ്ഥന്റെ മേൽനോട്ടമില്ലെങ്കിൽ വീടിന് ബലക്ഷയമുൾപ്പെടെ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാം. 

സാമഗ്രികൾ ഉൾപ്പെടെ കോൺട്രാക്ട് നൽകുന്നതിലും രണ്ടു രീതികളുണ്ട്. സ്ക്വയർഫീറ്റിന് ഇത്ര രൂപ എന്ന കണക്കിൽ ഓരോ നിര്‍മാണവും പൂർത്തിയാക്കുമ്പോൾ അളവെടുത്ത ശേഷം സ്ക്വയർ മീറ്ററിനോ ഘന അടിക്കോ ഇത്ര രൂപ എന്ന നിരക്കിലോ നൽകാം. േലബർ കോൺട്രാക്ടിൽ ഓരോ നിർമാണവും അളന്ന ശേഷമാണ് പണം നൽകുക. പണിക്കാർ മികച്ചതാണെന്ന് ഉറപ്പു വരുത്തുകയാണ് ഇവിടെ ചെയ്യേണ്ടത്. വിശ്വസ്തരായ നാടൻ പണിക്കാർ പരിചയത്തിലുണ്ടെങ്കിൽ അവരെ പരമാവധി ജോലികൾ ഏൽപ്പിക്കാം. 

വീടിന്റെ മുറികൾ ഡിസൈൻ ചെയ്യുമ്പോൾ അനാവശ്യവലുപ്പം ഉണ്ടാക്കി ബീമുകൾ പണിയാൻ ഇടവരുത്തരുത്. ബീമുകൾ ഒഴിവാക്കിയാൽ ബജറ്റിലും ലാഭിക്കാൻ സാധിക്കും. അനാവശ്യമായ സ്ലാബുകളും അധികച്ചെലവാണ്. ദീർഘചതുരത്തിലോ, ഓവൽ ഷെയ്പിലോ ആണ് വീടെങ്കിൽ ബജറ്റിനെ സാരമായി ബാധിക്കും.

സമചതുരാകൃതിയിലുള്ള നിർമിതിയാണ് ബജറ്റ് ലാഭിക്കാൻ നല്ലത്. ജനൽ ഭിത്തിയുടെ അകത്തേക്ക് ചേർത്തുവച്ചാൽ സൺഷേഡ് വാർക്കുന്നത് ഒഴിവാക്കാം. അടുക്കളയ്ക്ക് ആവശ്യത്തില്‍ കൂടുതൽ വലുപ്പം വേണ്ട. പലയിടത്തും ഷോ കിച്ചനും വർക്കിങ് കിച്ചനും കാണും. യഥാർഥത്തിൽ രണ്ടു കിച്ചന്റെ ആവശ്യമുണ്ടോ എന്നു ചിന്തിക്കുക. അതുപോലെ തന്നെയാണ് കാർപോർച്ചിന്റെ കാര്യവും. പോർച്ചിന് ഒരു മുറിയുടെ തന്നെ ചെലവു വേണ്ടി വരും. വാഹനം സൂക്ഷിക്കാൻ ലളിതമായ മേൽക്കൂരയുള്ള ഒരിടം ഒരുക്കാൻ കഴിയുന്നെങ്കിൽ അതാണു നല്ലത്. ചെരിച്ചു വാർക്കുമ്പോഴും അലങ്കാരപ്പണികൾ കൂടുമ്പോഴുമൊക്കെ ചെലവു കൂടും.

English Summary- Types of Contracts in House Construction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com