ADVERTISEMENT

ചെന്നൈ വെസ്റ്റ് മമ്പലത്താണ് പ്രശസ്ത ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിന്റെ വീട്. അശ്വിൻ, ഭാര്യ പ്രീതി നാരായണൻ, മക്കൾ അഖിര, ആദ്യാ എന്നിവരാണ് വീട്ടിലുള്ളത്. ലക്ഷ്വുറി ഐറ്റംസും ക്ലാസിക്ക് ലുക്കിലുള്ള ഗൃഹോപകരണങ്ങളും നിറയുന്ന വീട് ആധുനിക നിർവ്വചനത്തിലാണ്. ആഢംബര ജീവിതത്തിനാവശ്യമായ എല്ലാ ഘടകങ്ങളും അകത്തളത്തിൽ സമ്മേളിപ്പിച്ചിട്ടുണ്ട്.

 

aswin-wife

ക്ലാസിക്ക് ലുക്കിൽ വിശാലമായി തീർത്തിരിക്കുന്ന ലിവിങ് ഏരിയ വീടിന്റെ പ്രധാന ആകർഷണമാണ്. ഡൈനിങ് ലിവിങ് കിച്ചൻ ചേർന്നുകിടക്കുന്ന രീതിയിലാണ്. ഡൈനിങിലെ ഷെൽഫ് നിറയെ അശ്വിന് ലഭിച്ച ബഹുമതികളാണ്. പുരാവസ്തുക്കളും പെയിന്റിങ്ങുകളും കൗതുകവസ്തുക്കളോടുള്ള അശ്വിന്റെ  പ്രണയം വെളിവാക്കുന്നതാണ്.

aswin-gym

 

ക്രിക്കറ്റർക്ക് ആവശ്യമായ ശാരീരികശേഷി നിലനിർത്താൻ മികച്ച ഒരു ജിം വീടിന്റെ  ഭാഗമായിട്ടുണ്ട്. സ്റ്റോറേജിനും വെൻ്റിലേഷനും പ്രാമുഖ്യം നൽകിയാണ് ജിം ഒരുക്കിയിരിക്കുന്നത്. അശ്വിന്റെ ഭാര്യ പ്രീതിയുടെ ബിസിനസ്സ് ആവശ്യങ്ങൾക്കും  അശ്വിന്റെ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലകൾ നിർവ്വഹിക്കുന്നതിനുമായി ഒരു ഓഫിസ് റൂം വീടിനുള്ളിൽ സജ്ജികരിച്ചിട്ടുണ്ട്.

 

വിശാലമായ പുൽത്തകിടി കുടുംബാംഗങ്ങളുടെ ഇഷ്ടകേന്ദ്രമാണ്. മക്കളുമൊത്ത് കളിക്കുന്നതിനും ശുദ്ധവായു ശ്വസിക്കുന്നതിനും കുടുംബാംഗങ്ങൾ എല്ലാവരും ഒത്തുചേരുന്നതും ഇവിടാണ്. ലോക്ക്ഡൗൺ കാലത്ത് ലോൺ ഏരിയ മറ്റെല്ലാവരേയും പോലെ തന്നെ ഇവർക്കും ഒരു അനുഗ്രഹമായിരുന്നു.

 

ബെഡ് റൂമിൽ ഭംഗിപകരുന്നത് അതുല്യമായ ചുമർചിത്രമാണ്. നീലനിറത്തിലുള്ള പശ്ചാത്തലത്തിൽ കിളികളുടെയും പൂക്കളുടെയും  ചിത്രങ്ങൾ  കിടപ്പുമുറിയുടെ ഭംഗി വർദ്ധിപ്പിക്കുന്നു. ഷാന്റിലിയറും ചുമർഗ്ലാസും കിടപ്പറയുടെ പകിട്ട് കൂട്ടുന്നു. ആഢംബരം ആധുനിക സൗകര്യങ്ങൾ അങ്ങനെ സെലിബ്രിറ്റി ജീവിതശൈലിക്കിണങ്ങുന്ന ചേരുവകൾ എല്ലാം ഉൾക്കൊള്ളുന്നതാണ് ഈ ഭവനം.

English Summary- R Aswin Cricketer House in Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com