ADVERTISEMENT

നീലേശ്വരം∙ ഒന്നര മാസം മുൻപു വെള്ളമൊഴിച്ചു വളർത്തിയെടുത്ത ഞാറ് മഴ പെയ്യാത്തതിനാൽ പറിച്ചു നടാനാകാതെ നെൽക്കർഷകർ. സാധാരണ ജൂലൈ ആദ്യവാരം ഞാറു പറിച്ചു നടാറുണ്ട്. വയലുകളെല്ലാം ട്രാക്ടർ ഉപയോഗിച്ച് ഇതിനായി പാകപ്പെടുത്തിയിട്ടുമുണ്ടെങ്കിലും വെള്ളമില്ലാത്തതു പ്രതിസന്ധിയാവുകയാണ്.  ഇനിയും വൈകിയാൽ മൂപ്പെത്തി പറിച്ചു നടാൻ സാധിക്കില്ല. 

 

വയലുകളോടു ചേർന്നു കുളങ്ങളും തോടുകളും ഉള്ള സ്ഥലങ്ങളിൽ വെള്ളം വയലിലേക്കു പമ്പ് ചെയ്തു പറിച്ചു നടുന്നുണ്ടെങ്കിലും മറ്റിടങ്ങളിൽ എന്തുചെയ്യുമെന്നറിയാതെ ‌ബുദ്ധിമുട്ടുകയാണു കർഷകർ. വയലുകളിൽ ഉറവു പിടിക്കാത്തതിനാൽ വെള്ളം പമ്പ് ചെയ്താലും അപ്പോൾ തന്നെ വറ്റുന്ന സ്ഥിതിയുണ്ട്. ഇക്കുറി ഇടവപ്പാതിയും കിട്ടാത്തതിനാൽ വിത്തിറക്കിയതു തന്നെ ഏറെ പണിപ്പെട്ടാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com