കർഷകർ, എന്നും സഹിക്കാൻ മാത്രം വിധിക്കപ്പെട്ടവർ; സത്യമല്ലേ?
Mail This Article
സമീപകാലത്ത് കർഷകർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ ഒട്ടേറെയാണ്. വന്യജീവികളായും പ്രകൃതിക്ഷോഭമായും കർഷകരെ വേട്ടയാടാൻ ഒട്ടേറെ കാര്യങ്ങൾ. ഉള്ളതെല്ലാം പണയപ്പെടുത്തിയും കടം വാങ്ങിയും കൃഷി ചെയ്ത് ഉപജീവനം കഴിക്കാൻ പാടുപെടുന്നവരാണ് കർഷകർ.
കാട്ടുപന്നി, ആന, കുരങ്ങ് എന്നിവയുടെ ആക്രമണം കൃഷിയിടങ്ങളിൽ കൂടുകയാണ്. തെങ്ങിൽ കയറി മൂപ്പെത്താത്ത കരിക്കെല്ലാം നശിപ്പിക്കുകയാണ് കുരങ്ങുകൾ. അത്തരത്തിൽ, കോവിഡ്–19 ആന്റിജൻ പരിശോധന കഴിഞ്ഞ് നിരീക്ഷണത്തിലായിരുന്ന കർഷകന്റെ തെങ്ങിൻതോപ്പിലെ മുഴുവൻ തേങ്ങയും കുരങ്ങുകൾ നശിപ്പിച്ചു. 14 ദിവസം തോട്ടത്തിലേക്കെത്താൻ അദ്ദേഹത്തിന് കഴിയാത്തതാണ് ഇത്ര വലിയ നഷ്ടത്തിലേക്ക് എത്തിയത്. കർഷകൻ ആരെണെന്നോ സ്ഥലം എവിടെയാണെന്നോ വ്യക്തമല്ല. മഴക്കാലത്ത് വരുമാന പ്രതീക്ഷയായിരുന്നവയാണ് കുരങ്ങുകൾ നശിപ്പിച്ചത്. എങ്ങനെ ജീവിക്കും എന്ന് ആ കർഷകൻ വേദനയോടെ ചോദിക്കുന്നു.
English summary: Farmers Problems in Kerala