ADVERTISEMENT

16 ഇനം പഴം-പച്ചക്കറികൾക്ക് അടിസ്ഥാന വില പ്രാബല്യത്തിൽ വന്നു രണ്ടാഴ്ച തികയുമ്പോൾ സംസ്ഥാനത്ത് ആകെ റജിസ്റ്റർ ചെയ്തത് 592 കർഷകർ മാത്രം.  കൃഷി വകുപ്പിന്റെ  www.aims.kerala.gov.in എന്ന വെബ്പോർട്ടലിൽ കൃഷി സംബന്ധമായ വിവരങ്ങൾ റജിസ്റ്റർ ചെയ്യാനുള്ള പരിചയക്കുറവാണ് റജിസ്ട്രേഷൻ കുറഞ്ഞതിനു കാരണം. 

പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്നതു സംബന്ധിച്ച് വ്യക്തമായ നിർദേശങ്ങൾ നൽകാത്തതാണ് റജിസ്റ്റർ ചെയ്യുന്നവരുടെ കുറവിനു കാരണമെന്നു  കർഷകർ പരാതിപ്പെടുന്നു. 

വാഴ, മരച്ചീനി, പൈനാപ്പിൾ എന്നിവ നട്ട് 90 ദിവസത്തിനകവും, പച്ചക്കറി നട്ട് 30 ദിവസത്തിനകവും അടിസ്ഥാന വിലയ്ക്കായി അപേക്ഷിക്കണമെന്നാണു വ്യവസ്ഥ. ആദ്യ ദിനം 10 പേർ മാത്രമാണു റജിസ്റ്റർ ചെയ്തത്.  ആലപ്പുഴ, എറണാകുളം, കോട്ടയം, തിരുവനന്തപുരം, തൃശൂർ, വയനാട് ജില്ലകളിലും റജിസ്റ്റർ ചെയ്തവരുടെ എണ്ണം കുറവായിരുന്നു.  ഇന്നലെയാണ് എണ്ണം 500 കടന്നത്. ഒരാഴ്ചയ്ക്കുള്ളിൽ, പരമാവധി കർഷകരെ റജിസ്റ്റർ ചെയ്യിക്കുന്നതിനു ബോധവൽക്കരണം നടത്താൻ കൃഷി വകുപ്പ് തീരുമാനിച്ചു.

English summary: Minimum support price for vegetables and fruits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com