ADVERTISEMENT

കിഴങ്ങുവിളകൾക്കായി പ്രത്യേക കിഴങ്ങുവിള മേള നടത്തി കർണാടക. മേളയിൽ കേരളത്തിലെ മികച്ച കിഴങ്ങുവിള കർഷകന് ആദരം. വയനാട് മാനന്തവാടി ആറാട്ടുതറ ഇളപ്പുപാറ വീട്ടിൽ എൻ.എം. ഷാജിക്കാണ് മൈസൂരുവിൽ നടന്ന മേളയിൽ ആദരവ് ലഭിച്ചത്. ചടങ്ങിൽ മുഖ്യാഥിതി ആയിരുന്ന ഷാജിയെ മൈസൂർ രാജാവ് യുദുവീർ കൃഷ്ണദത്ത ചാമരാജ വടിയാർ പൊന്നാട അണിയിച്ചു. 

ഏതു കാലാവസ്ഥയിലും വളരെ മികച്ച വിളവ് നൽകുന്നവയാണ് കിഴങ്ങുവർഗ വിളകൾ. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, കപ്പ, ചേന തുടങ്ങിയവയെല്ലാം ഏറ്റവും മികച്ച ഊർജസ്രോതസുകളുമാണ്. മാത്രമല്ല, ഭക്ഷ്യസുരക്ഷയിൽ കിഴങ്ങുവിളകൾക്ക് പ്രധാന സ്ഥാനവുമുണ്ട്. ഈ മാസം 6–7 തീയതികളിൽ മൈസൂരുവിലെ രഞ്ചരാജ ബഹദൂർ ചത്രയിലായിരുന്നു കിഴങ്ങുമേള നടന്നത്. 

നഗര ജനതയ്ക്ക് കിഴങ്ങുവർഗ വിളകളുടെ പ്രാധാന്യം മനസിലാക്കിക്കൊടുക്കുകയാണ് ഈ മേളയിലൂടെ സംഘാടകർ ലക്ഷ്യമിട്ടത്. ഒപ്പം കിഴങ്ങിനങ്ങളുടെ ഉപഭോഗം വർധിപ്പിക്കുക, മൂല്യവർധിത ഉൽപന്നങ്ങൾ പ്രചാരത്തിലാക്കുക, കൃഷി വ്യാപിപ്പിക്കുക എന്നിവയും ലക്ഷ്യങ്ങളിലുണ്ട്. 

25ൽപ്പരം സംഘങ്ങൾ വിവിധ കിഴങ്ങുവിളകളും മൂല്യവർധിത ഉൽപന്നങ്ങളും പരിചയപ്പെടുത്തി മേളയുടെ ഭാഗമായി. മേളയിലെ മുഖ്യാതിഥി ആയിരുന്ന എൻ.എം. ഷാജി അപൂർവ ഇനങ്ങൾ ഉൾപ്പെടെ 120 തരം കിഴങ്ങുവിളകൾ മേളയിൽ പ്രദർശിപ്പിച്ചു.

ഷാജിയെക്കുറിച്ച് വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English summary: Tuber Crops Farmer Shaji

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com