ADVERTISEMENT

നീതി ആയോഗിന് കീഴിൽ അടൽ ഇന്നൊവേഷൻ മിഷന്റെ ഭാഗമായി എറണാകുളം ജില്ലയിലെ 7 സ്കൂളുകളിൽ തുടങ്ങിയ അടൽ ടിങ്കറിങ് ലാബുകളിൽ ഇനി കാർഷിക ആശയങ്ങളും നാമ്പെടുക്കും. രാജ്യത്തെ 11 ജില്ലകളിലെ അടൽ ടിങ്കറിങ് ലാബുകളിൽ കാർഷിക മേഖലയിലെ നവീന ആശയങ്ങൾ വളർത്തിയെടുക്കാൻ വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകാൻ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി വിജ്ഞാന കേന്ദ്രങ്ങളെ തിരഞ്ഞെടുത്ത കൂട്ടത്തിൽ കേരളം ഉൾക്കൊള്ളുന്ന ബെംഗളൂരു മേഖലയിൽനിന്ന് സിഎംഎഫ്ആർഐയുടെ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തെയാണ് ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. 

സ്കൂൾ വിദ്യാർഥികളിൽ ജിജ്ഞാസ, സർഗാത്മകത, ഭാവന എന്നിവ വളർത്തിയെടുത്ത് രാജ്യത്തെ 10 ലക്ഷം കുട്ടികളിൽ പുത്തൻ കണ്ടുപിടിത്തങ്ങൾ നടത്താനുള്ള ത്വര സൃഷ്ടിക്കുക എന്നതാണ് അടൽ ടിങ്കറിങ് ലാബുകളുടെ ഉദ്ദേശ ലക്ഷ്യം. എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ ചോയ്സ്, കടയിരിപ്പ് സെനറ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂൾ, കേന്ദ്രീയ വിദ്യാലയ എൻഎഡി ആലുവ, ഗിരിനഗർ ഭവൻസ്, സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പുത്തൻപള്ളി, തേവയ്ക്കൽ വിദ്യോദയ സ്കൂൾ, സെന്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂൾ കലൂർ എന്നിവയാണ് അടൽ ടിങ്കറിങ് ലാബുകൾ അനുവദിച്ചിരിക്കുന്ന സ്കൂളുകൾ. 

atal-tinkering-2

ഈ സ്കൂളുകളിലെ അടൽ ടിങ്കറിങ് ലാബുകളിൽ പുത്തൻ ആശയങ്ങൾ വികസിപ്പിച്ചെടുക്കുന്ന വിദ്യാർഥികൾക്കായി സിഎംഎഫ്ആർഐയിൽ നവംബർ 21ന് പ്രാരംഭ അവബോധന പരിപാടി നടത്തി. നൂറിൽപ്പരം കുട്ടികളും അധ്യാപകരും പങ്കെടുത്ത പരിപാടിയിൽ സിഎംഎഫ്ഐ ഡയറക്ടർ ഡോ. എ.ഗോപാലകൃഷ്ണൻ കുട്ടികളുമായി സംവദിക്കുകയും കെവികെ സാങ്കേതിക വിദഗ്ധർ കൃഷി, മൃഗ സംരക്ഷണ, ഫിഷറീസ് മേഖലകളിലെ പുത്തൻ ആശയങ്ങളുടെ സാധ്യതകൾ  വിശദീകരിക്കുകയും ചെയ്തു. 

പുത്തൻ തലമുറയെ കൃഷിയിലേക്കും കാർഷിക മേഖലകളിലെ നൂതന ആശയങ്ങളിലേക്കും ആകർഷിക്കുക വഴി കാർഷിക സംസ്കാരം വരും തലമുറികളിലേക്ക് കൂടി പകരാനുള്ള ചവിട്ടു പടിയായാണ് ഈ ഉദ്യമത്തെ കാണുന്നതെന്ന് കെവികെ മേധാവി ഡോ. ഷിനോജ് സുബ്രഹ്മണ്യൻ പറഞ്ഞു. കാർഷിക മേഖലയിൽ നൂതനാശയങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലേക്കായി വിദ്യാർഥികളും കെവികെ വിദഗ്ധരും തമ്മിലുള്ള പരസ്പരസംവാദങ്ങളും, ശില്പശാലകളും മെന്റർഷിപ്പ് പ്രോഗ്രാമുകളും മറ്റും ഇതിന് തുടർച്ചയായി നടത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com