ADVERTISEMENT

പൊൻമുട്ടയിടുന്ന താറാവ് കഥകളിലെ നായകനാണ്. പൊൻമുട്ടയിടുന്ന കാടയും രുചിയേറും മാംസമാകുന്ന കോഴിയും ജോസിന്റെ വീട്ടിലെ നായകരാണ്. വളർത്തു പക്ഷികളിൽ നിന്ന് എങ്ങനെ മികച്ച വരുമാനം കണ്ടെത്താമെന്ന് അറിയാൻ പാലാ രാമപുരം ഏഴാച്ചേരി സ്വദേശി പാറേമാക്കൽ ജോസ് പി. ജോർജിന്റെ വീട്ടിൽ ചെന്നാൽ മതി. വീട്ടുമുറ്റത്തെ ഷെഡ്ഡുകളിൽ വളരുന്ന കാടകളും കോഴികളും ജോസിന് നൽകുന്നത് ലക്ഷങ്ങളുടെ വരുമാനം. ജോസ് ഇന്ന് വീട്ടുമുറ്റത്തുനിന്ന് നേടുന്നത് മാസം 80,000 രൂപയുടെ ലാഭമാണ്. യുകെയിൽനിന്ന് ഓസ്ട്രേലിയയിലേക്ക് മാറാം എന്ന ചിന്തയോടെ നാട്ടിലെത്തിയ ജോസ് എത്തിയത് വളർത്തു പക്ഷികളുടെ ലോകത്താണ്. വളർത്തുപക്ഷികളിൽനിന്ന് മികച്ച വരുമാനം നേടാനാകുമോ? കോവിഡ് കാല കുതിപ്പിനുശേഷം പലപ്പോഴായി തളർന്ന മൃഗസംരക്ഷണ മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്ന് ജോസ് പറയും. കൃത്യമായ വിപണി ആസൂത്രണം ചെയ്താൽ വരുമാനം ഉറപ്പാണെന്നും അദ്ദേഹം പറയുന്നു. മാസം 8000 കാടക്കുഞ്ഞുങ്ങളും 500 പൂവൻകോഴികളുമാണ് ജോസിന്റെ പാറേമാക്കൽ അഗ്രി ഫാമിൽമിൽനിന്ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്ക് പോകുന്നത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com