പൊൻമുട്ടയിടുന്ന താറാവ് കഥകളിലെ നായകനാണ്. പൊൻമുട്ടയിടുന്ന കാടയും രുചിയേറും മാംസമാകുന്ന കോഴിയും ജോസിന്റെ വീട്ടിലെ നായകരാണ്. വളർത്തു പക്ഷികളിൽ നിന്ന് എങ്ങനെ മികച്ച വരുമാനം കണ്ടെത്താമെന്ന് അറിയാൻ പാലാ രാമപുരം ഏഴാച്ചേരി സ്വദേശി പാറേമാക്കൽ ജോസ് പി. ജോർജിന്റെ വീട്ടിൽ ചെന്നാൽ മതി. വീട്ടുമുറ്റത്തെ ഷെഡ്ഡുകളിൽ വളരുന്ന കാടകളും കോഴികളും ജോസിന് നൽകുന്നത് ലക്ഷങ്ങളുടെ വരുമാനം. ജോസ് ഇന്ന് വീട്ടുമുറ്റത്തുനിന്ന് നേടുന്നത് മാസം 80,000 രൂപയുടെ ലാഭമാണ്. യുകെയിൽനിന്ന് ഓസ്ട്രേലിയയിലേക്ക് മാറാം എന്ന ചിന്തയോടെ നാട്ടിലെത്തിയ ജോസ് എത്തിയത് വളർത്തു പക്ഷികളുടെ ലോകത്താണ്. വളർത്തുപക്ഷികളിൽനിന്ന് മികച്ച വരുമാനം നേടാനാകുമോ? കോവിഡ് കാല കുതിപ്പിനുശേഷം പലപ്പോഴായി തളർന്ന മൃഗസംരക്ഷണ മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്ന് ജോസ് പറയും. കൃത്യമായ വിപണി ആസൂത്രണം ചെയ്താൽ വരുമാനം ഉറപ്പാണെന്നും അദ്ദേഹം പറയുന്നു. മാസം 8000 കാടക്കുഞ്ഞുങ്ങളും 500 പൂവൻകോഴികളുമാണ് ജോസിന്റെ പാറേമാക്കൽ അഗ്രി ഫാമിൽമിൽനിന്ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്ക് പോകുന്നത്.
HIGHLIGHTS
- നല്ല തീറ്റ, വല്യ മുട്ട
- ഇറച്ചിക്കോഴിയായി റെയിൻബോ റൂസ്റ്റർ: 75–ാം ദിവസം വരുമാനം