ADVERTISEMENT

രൂപംകൊണ്ടും ഭംഗികൊണ്ടും അലങ്കാരപ്പക്ഷികളോടു  കിടപിടിക്കുന്ന വിദേശയിനം താറാവുകളും ഇന്ന് അലങ്കാരപ്പക്ഷിവിപണിയിൽ ശ്രദ്ധ നേടുന്നുണ്ട്. സ്ഥിരം കണ്ടുശീലിച്ച ഇനങ്ങളിൽനിന്നു വ്യത്യസ്തമായി കാഴ്ചയിൽത്തന്നെ കൗതുകം തോന്നുന്ന ചില വിദേശ ജലപ്പക്ഷികളെ പരിചയപ്പെടാം:

sebastapol-goose
സെബാസ്റ്റപോൾ ഗൂസ്. ചിത്രം∙ കർഷകശ്രീ

സെബാസ്റ്റപോൾ ഗൂസ്

ശരീരത്തിൽനിന്ന് താഴേക്കു ചുരുണ്ടു തൂങ്ങിക്കിടക്കുന്ന തൂവലുകളാണ് ഇവയുടെ മുഖ്യ ആകർഷണം. സ്മൂത്ത് ബ്രസ്റ്റഡ്, ഫ്രിസിൽ എന്നിങ്ങനെ രണ്ടുതരം സെബാസ്റ്റപോൾ ഗൂസുകളുണ്ട്. യൂറോപ്പിൽനിന്നുള്ള ഇവയെ നമ്മുടെ കാലാവസ്ഥയിലും അനായാസം വളർത്താം. നീലക്കണ്ണുകളും ഓറഞ്ചു നിറത്തിലുള്ള ചുണ്ടുകളും കാലുകളും. പരമാവധി തൂക്കം 8 കിലോ. വർഷം 25–30 മുട്ടകൾ.

gomogori-goose
ഖൊമൊഗോറി ഗൂസ്. ചിത്രം∙ കർഷകശ്രീ

ഖൊമൊഗോറി ഗൂസ്

സ്വദേശം റഷ്യ. വലുപ്പവും തൂക്കവുമുള്ള ശരീരം. വലിയ തല. നെറ്റിയിലെ മുഴയ്ക്കു താരതമ്യേന മറ്റിനങ്ങളേക്കാൾ വലുപ്പം കൂടുതൽ. കീഴ്ച്ചുണ്ടിനു താഴേക്ക് സഞ്ചിപോലെ തൂങ്ങിക്കിടക്കുന്ന ചർമം. വെള്ള, ഗ്രേ, സ്പെക്കിൾഡ് നിറങ്ങളിൽ കാണപ്പെടുന്നു.  വർഷം 25–30 മുട്ടകൾ. തൂക്കം 10 കിലോ. 

tuluse-goose
ടുലൂസ് ഗൂസ്. ചിത്രം∙ കർഷകശ്രീ

ടുലൂസ് ഗൂസ്

ഫ്രാൻസിലെ ടുലൂസിൽ ഉരുത്തിരിഞ്ഞുവന്ന ഇനം. ഗ്രേ ഗൂസ് വിഭാഗത്തിൽപ്പെടുന്ന ഇവയ്ക്കു വലിയ ശരീരവും കീഴ്ച്ചുണ്ടിൽനിന്നു തൂങ്ങിക്കിടക്കുന്ന ആടയുമുണ്ട്. അടിവയറിൽനിന്ന് തൂവലുകൾ താഴേക്കു തൂങ്ങിക്കിടക്കുന്നതുകൊണ്ട് ഏറെ വലുപ്പം തോന്നിക്കും. വർഷം 20–30 മുട്ടകൾ. 

cape-barren-goose
കേപ് ബാരൻ ഗൂസ്. ചിത്രം∙ കർഷകശ്രീ

കേപ് ബാരൻ ഗൂസ്

ഓസ്ട്രേലിയയിലെ കേപ് ബാരൻ ദ്വീപിൽ ഉരുത്തിരിഞ്ഞുവന്ന ഇനം. ചാരനിറത്തിലുള്ള ശരീരത്തിൽ ക റുത്ത പുള്ളിക്കുത്തുകളാണു സവിശേഷത. പിങ്കു നിറത്തിലുള്ള കാലുകളാണെങ്കിലും കാൽപാദം കറുപ്പാണ്. കറുത്ത ചുണ്ടിൽ മൂക്കിനു ചുറ്റും പച്ച നിറവും കാണപ്പെടുന്നു. തൂക്കം 3–5 കിലോ. 

ചിത്രങ്ങൾക്കു കടപ്പാട്: ബോസം ഫാം, ചാവക്കാട്, തൃശൂർ. ഫോൺ: 6238561166, 9847078957

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com