ADVERTISEMENT

കോട്ടയം ∙ ഭാഷ പുതിയ കാലഘട്ടത്തിലെ എഴുത്തുകാരിലൂടെ പുതുക്കപ്പെടേണ്ടതുണ്ടെന്ന് മലയാള മനോരമ സീനിയർ അസോഷ്യേറ്റ് എഡിറ്ററും എഴുത്തുകാരനുമായ ജോസ് പനച്ചിപ്പുറം. ബസേലിയസ് കോളജ് മലയാളവിഭാഗം മനോരമ ഓൺലൈനുമായി ചേർന്ന് സംഘടിപ്പിച്ച ഓൺലൈൻ മൺസൂൺ ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തിന്റെ ഒരു വലിയ പാരമ്പര്യമുണ്ടെന്നും ആ പാരമ്പര്യത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ടാണ് എഴുത്തുകാർ പുതിയ സൃഷ്ടികൾ രചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 

mazha-online-monsoon-festival-g-r-indugopan
ജി.ആർ. ഇന്ദുഗോപൻ

‘അരികിലാക്കപ്പെട്ട ജീവിതങ്ങളുടെ സാഹിത്യം’ എന്ന വിഷയത്തിൽ കഥാകൃത്ത് ജി.ആർ. ഇന്ദുഗോപൻ പ്രഭാഷണം നടത്തി. ജീവിതത്തെ സാഹിത്യത്തിലേക്ക് പകർത്തുക ഏറെ വിഷമമാണെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും സ്വാഭാവികമായ രീതിയിൽ കഥപറയുകയാണ് കഥാകാരന്റെ ലക്ഷ്യം. അതിൽ കൃത്രിമത്വം കലർന്നാൽ രസച്ചരട് പൊട്ടും. രക്തം പുരണ്ട കഥകൾ എഴുതുന്നത് മനുഷ്യ മനസ്സിലെ രക്തക്കറ കഴുകിക്കളയാൻ വേണ്ടിയാണ്. എഴുതിയ കഥകളെയും കഥാപാത്രങ്ങളെയും ഞാൻ ബോധപൂർവം മറക്കും. ഓർമ പോലെ മറവിയും എഴുത്തുകാരന്  അനുപേക്ഷണീയമാണ്. എഴുത്തിന് ഏറെ സമർപ്പണം ആവശ്യമാണ്. വ്യക്തിപരമായ കഷ്ടനഷ്ടങ്ങൾ ഉണ്ടാകുമെന്നും ഇന്ദുഗോപൻ പറഞ്ഞു. തുടർന്ന് വിദ്യാർഥികളുമായി  ഇന്ദുഗോപൻ സംവാദം നടത്തി. 

ബസേലിയസ് കോളജ് മലയാളവിഭാഗം മേധാവി ഡോ. തോമസ് കുരുവിള അധ്യക്ഷത വഹിച്ചു. ഡോ. മഞ്ജുഷ വി. പണിക്കർ നന്ദി പറഞ്ഞു.

Content Summary : Mazha Online Monsoon Festival - Day 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com