ADVERTISEMENT

പുതിയ ചിത്രമായ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയുടെ വിജയാഘോഷത്തിലാണ് നടന്മാരായ ദിലീപും സിദ്ദിഖും. സിനിമയ്ക്കകത്തും പുറത്തും വർഷങ്ങളായി സൗഹൃദം പുലർത്തുന്ന ഇരുവരും മനോരമ ഒാൺലൈനിന്റെ അഭിമുഖത്തിനായി ഒത്തു ചേർന്നപ്പോൾ പിറന്നത് നിരവധി നർമ മുഹൂർത്തങ്ങൾ. 

 

dileep-siddique-2

സിനിമയിൽ അച്ഛന്റെയും മകന്റെയും വേഷത്തിലെത്തിയ സിദ്ദിഖും ദിലീപും ആദ്യ ദിനങ്ങളിൽ തന്നെ പ്രശംസ നേടിയിരുന്നു. കഞ്ചാവ് വലിച്ചു നടക്കുന്ന അച്ഛനായി ദിലീപ് ചിരിപ്പിച്ചപ്പോൾ വിക്കുള്ള മകനായി ദിലീപും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. സിദ്ദിഖിനെ ആദ്യം കണ്ട കാലം ദിലീപ് ഓർത്തെടുത്തപ്പോൾ ദിലീപിന്റെ രസകരമായ സ്വഭാവത്തെക്കുറിച്ചാണ് സിദ്ദിഖ് സംസാരിച്ചത്. ഇതുവരെ ഒന്നിച്ചഭിനയിച്ച സിനിമകളും ഇനി അഭിനയിക്കാനിരിക്കുന്ന സിനിമകളും ചർച്ചയായപ്പോൾ കോടതി സമക്ഷം ബാലൻ വക്കീലിന്റെ വിജയം നൽകുന്ന സന്തോഷവും ഇരുവരും മറച്ചു വച്ചില്ല. 

 

സിദ്ദിഖ് വില്ലനായെത്തിയാൽ തനിക്ക് വിഷമമാണെന്നും ഇക്കാനെ ചവിട്ടാനൊന്നും പറ്റില്ല എന്ന് താൻ സംവിധായകനോട് പറയുമെന്നും ദിലീപ് പറഞ്ഞപ്പോൾ സിദ്ദിഖും അതു ശരി വെച്ചു. സെറ്റിൽ പലപ്പോഴും താൻ ദേഷ്യപ്പെട്ടപ്പോൾ അങ്ങനെ ചെയ്യരുതെന്ന് മോഹൻലാലും ദിലീപും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു. കൂടാതെ ഒാരോ സിനിമയിലെ കഥാപാത്രങ്ങൾക്കും വ്യത്യസ്തമായ രൂപം കൊടുക്കാൻ താൻ ശ്രമിക്കുന്നത് സംവിധായകൻ വിജി തമ്പി പറഞ്ഞതിനാലാണെന്നും സിദ്ദിഖ് പറഞ്ഞു.

 

സിദ്ദിഖിനെ പണ്ട് ഫോൺ വിളിച്ച കഥകൾ ദിലീപ് പറഞ്ഞപ്പോൾ മമ്മൂട്ടിയെക്കുറിച്ചും നായർസാബ് സിനിമയെക്കുറിച്ചുമൊക്കെ സിദ്ദിഖ് വാചാലനായി. തങ്ങൾ ഒരുമിച്ചഭിനയിക്കുന്ന വ്യാസൻ എടവനക്കാട് സംവിധാനം ചെയ്യുന്ന ശുഭരാത്രി എന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും മനോരമ ഒാൺലൈനിന്റെ ഇൗ അഭിമുഖത്തിലാണ് ഇരുവരും നടത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com