ഇന്നസന്റ് സ്ത്രീവിരുദ്ധൻ: മത്സരിപ്പിക്കരുതെന്ന് ഡോ. ബിജു
Mail This Article
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസന്റിനെതിരെ സംവിധായകന് ഡോ. ബിജു. സ്ത്രീ വിരുദ്ധ നിലപാടുള്ള ഒരു പിന്തിരിപ്പന് സീറ്റ് നല്‍കുന്നതിലൂടെ ഇടതുപക്ഷം സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ഡോ. ബിജു പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയാണ് തന്റെ പ്രതിഷേധം ബിജു അറിയിച്ചിരിക്കുന്നത്. സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച ഒരാളെ വീണ്ടും ഇടതു പക്ഷം സ്ഥാനാര്‍ഥി ആക്കുന്നത് പൊതു സമൂഹത്തിനു എന്തു സന്ദേശമാണ് നല്‍കുന്നതെന്ന് ബിജു ചോദിക്കുന്നു.
മലയാള സിനിമയിലെ ഒരു നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ഇന്നസന്റ് സ്വീകരിച്ച നിലപാട് പിന്തിരിപ്പനും കുറ്റാരോപിതന് പിന്തുണ നല്‍കുന്നതും ആയിരുന്നെന്നും ബിജു പറയുന്നു. കടുത്ത സ്ത്രീ വിരുദ്ധ നിലപാടുകള്‍ പുലര്‍ത്തിയ ഒരു സംഘടനയായ അമ്മയുടെ മുന്‍ പ്രസിഡന്റ് കൂടിയായ ഇന്നസന്റ് എംപിയയായിരിക്കുമ്പോള്‍ പോലും സ്വീകരിച്ച നിലപാട് പ്രതിഷേധപരമായിരുന്നെന്ന് ബിജു ആരോപിക്കുന്നു.
ഡോ. ബിജുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
സമകാലിക കേരളത്തില്‍ ഇടതു പക്ഷം ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട് ഒട്ടേറെ കാര്യങ്ങളില്‍. ലിംഗ സമത്വം , സ്ത്രീ പക്ഷ കാഴ്ചപ്പാടുകള്‍ തുടങ്ങിയ ഇടങ്ങളില്‍ വലിയ നിലപാടുകള്‍ തന്നെയാണ് ഇടത് പക്ഷം ഉയര്‍ത്തിയത്. മലയാള സിനിമയിലെ ഒരു നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് കടുത്ത സ്ത്രീ വിരുദ്ധ നിലപാടുകള്‍ ആണ് മലയാള സിനിമാ താരങ്ങളുടെ സംഘടന ആയ എഎംഎംഎ പുലര്‍ത്തിയിരുന്നത്.
നടനും ആ സംഘടനയുടെ മുന്‍ പ്രസിഡന്റ് കൂടിയായ ഒരു ഇടത് പക്ഷത്തെ എംപി ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് തീര്‍ത്തും പിന്തിരിപ്പനും കുറ്റാരോപിതന് പിന്തുണ നല്‍കുന്നതും ആയിരുന്നു. ദേശീയ ശ്രദ്ധ നേടിയ ഈ വിഷയത്തില്‍ ഇടത് പക്ഷത്തെ പ്രതിനിധീകരിക്കുന്ന ഒരു ജനപ്രതിനിധി എന്നത് പോലും മറന്ന് കടുത്ത സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച ഒരാളെ വീണ്ടും ഇടതു പക്ഷം സ്ഥാനാര്‍ഥി ആക്കുന്നത് പൊതു സമൂഹത്തിനു എന്തു സന്ദേശമാണ് നല്‍കുന്നത് എന്ന കാര്യത്തില്‍ തികഞ്ഞ അദ്ഭുതം ഉണ്ട്….