ADVERTISEMENT

കാത്തിരുന്ന‌് ഫുൾജാർ സോഡ കുടിക്കാൻ അനുശ്രീ എത്തി. ഫുൾജാർ സോഡ കുടിക്കാനായില്ല, സോഡ എടുത്തയാളുടെ കയ്യബദ്ധത്താൽ കുപ്പികൾ പൊട്ടി അതിൽ നിന്ന് ചില്ല് കഷ്ണം കൊണ്ട് അയാളുടെ കൺപോളപൊളിഞ്ഞു. സമയോചിതമായി ഇടപെട്ട അനുശ്രീ ഉടൻ തന്നെ ആ കടക്കാരനെ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സയ്ക്കായുള്ള പണംനൽകുകയും ചെയ്തു. കണ്ണ് സുഖം പ്രാപിച്ചു വരുന്ന കടക്കാരന്റെ വീട്ടിലെത്തി സുഖവിവരങ്ങൾ അന്വേഷിച്ച അനുശ്രീ പറഞ്ഞു, ‘എല്ലാം സെറ്റ് ആയിട്ടുവേണം ഫുൾജാർ സോഡ കുടിക്കാൻ.’ അനുശ്രീയുടെ സ്നേഹത്തെക്കുറിച്ച് തുറന്നുപറയുകയാണ് കടക്കാരനായ റംഷാദ്. ആ സംഭവം ഇങ്ങനെ...

 

‘അപകടം പറ്റിയ ശേഷം കുറച്ച് ദിവസം നല്ല ടെൻഷൻ ആയിരുന്നു അത് കൊണ്ട് പലരുടെയും കോൾ ഒന്നും എനിക്ക് എടുക്കാൻ സാധിച്ചിരുന്നില്ല, ഏത് അപകട പ്രതിസന്ധി ഘട്ടങ്ങളിലും നമുക്ക് അത് തരണം ചെയ്യാൻ സർവ്വേശ്വരൻ ഒരു സഹായിയെ തരും ഒരു രക്ഷകനായി എനിക്കും ഉണ്ടായി അതുപോലെ ഒരാൾ.

 

ശനിയാഴ്ച്ച ഏകദേശം വൈകിട്ട് 5 മണി കഴിഞ്ഞു കാണും എന്റെ ഫോണിലേക്ക് പിങ്കിയുടെ കോൾ, "റംഷാദേ എവിടെയാ കുലുക്കി സർബത്തിന്റെ ഷോപ്പ് "

 

ഞാൻ ഷോപ്പ് പറഞ്ഞു കൊടുത്തു. ഒരു അര മണിക്കൂറിന് ശേഷം ഷോപ്പിനു മുമ്പിൽ ഒരു കാർ വന്നു നിർത്തി. അതിൽ നിന്ന് ആദ്യം ഇറങ്ങിയത് മലയാളത്തിലെ നമ്മുടെ നായിക അനുശ്രീ ഞാൻ ശരിക്കും ഞെട്ടിപ്പോയി. തൊട്ടുപിന്നിൽ നിന്ന് പിങ്കിയും

 

"അനുവിന് ഫുൾജാർ സോഡ കുടിക്കണം എന്നു പറഞ്ഞു. അതാ ഇങ്ങോട്ട് വന്നത്, പിന്നെ ഞങ്ങൾക്ക് എല്ലാവർക്കും ഫുൾജാർസോഡ എടുത്തോ. "

 

അവർക്ക് ഫുൾജാർസോഡ എടുക്കുന്ന തിരക്കിൽ ഞാനും. അത് കുടിക്കുന്നത് ടിക്ക്ടോക്ക് എടുക്കാനുള്ള തിരക്കിൽ അവരും. സോഡ എടുക്കുന്ന തിരക്കിനിടയിൽ എന്റെ കയ്യബദ്ധത്താൽ കുപ്പികൾ കൂട്ടി അടിച്ചു പൊട്ടി അതിൽ നിന്നും ചില്ല് കഷ്ണം എന്റെ മേൽ, കൺപോളപൊളിഞ്ഞു കണ്ണിൽ കയറി.

 

എന്തു ചെയ്യണം എന്നറിയാതെ ഞാൻ പതറിയ നിമിഷം. "ഉടനെ തന്നെ അനുശ്രീ ഉറക്കെ പറയുന്നത് കേട്ടു, ഉടനെ ആശുപത്രിയിലേക്ക് എത്തിക്കണം"

 

"ഒന്നും ഉണ്ടാകില്ല ഇപ്പം ഹോസ്പിറ്റൽ എത്തും "കാറിൽ ഇരുന്ന് കരയുന്ന എന്നെ അനുശ്രീ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

 

ഈ സമയം കൊണ്ട് തന്നെ കൊടുങ്ങല്ലൂർ ഉള്ള രണ്ട് ആശുപത്രികളും ഞങ്ങളെ കയ്യൊഴിഞ്ഞു. കൊടുങ്ങല്ലൂരുള്ള കണ്ണാശുപത്രിയിൽ നിന്നാണേൽ അത്യാവശ്യം ഫസ്റ്റ് എയ്ഡും അതിലുപരി ഒരു ലോഡ് ടെൻഷനും തന്നു. ഇതോടെ അവരുടെ റോൾ പൂർണം.

 

അപ്പോഴേക്കും എന്റെ അനുജൻ എത്തി. അവൻ അനുവിനോടും പിങ്കിയോടും പറഞ്ഞു ‘അങ്കമാലിലേക്ക് ഞങ്ങൾ കൊണ്ടു പൊയ്ക്കൊളാന്ന്’..

 

അനു പറഞ്ഞു, "വേണ്ട ഞങ്ങൾ എത്രയും പെട്ടന്ന് അങ്കമാലിയിൽ എത്തിക്കാം നിങ്ങൾ അങ്ങോട്ട് എത്തിയാൽ മതി." ഉടനെ തന്നെ വണ്ടി എടുത്തു. അങ്കമാലിയിലെ ആശുപത്രിയിൽ എന്നെ എത്തിച്ചു. എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും അനുശ്രീ തന്നെ നേരിട്ട് ഇടപെട്ട് ഡോക്ടർമാരെ കൊണ്ട് ചെയ്യിക്കുന്നുണ്ടായിരുന്നൂ.

 

ടെസ്റ്റ് റിസൾട്ട് വന്നതിനുശേഷം പുലർച്ചെ ഡോക്ടർ സർജറിക്ക് നിർദേശിച്ചു. അത്യാഹിത വിഭാഗത്തിൽ നിന്നും എന്നെ വാർഡിലേക്ക് മാറ്റി. അപ്പോഴേക്കും ഏകദേശം 10 മണി ആയി കാണും.

 

വീട്ടുകാരോട് പിങ്കി വന്നു പറയുന്നത് കേട്ടു, "ഇതുവരെയുള്ള എല്ലാ ബില്ലും അനു അടച്ചിട്ടുണ്ട്. പിന്നെ കുറച്ച് ക്യാഷ് അഡ്വാൻസും അടച്ചിട്ടുണ്ട്. എല്ലാ ബിലും മരുന്നും ഇതാ ". പിങ്കി എന്റെ അനുജനെ ഏൽപ്പിച്ചു.

 

ഇറങ്ങാൻ നേരം അനു എന്റെ അടുത്തുവന്നു പറഞ്ഞു, ‘ഒരു ടെൻഷനും വേണ്ട ഞങ്ങളൊക്കെ ഉണ്ട്. എന്ത് ഉണ്ടെങ്കിലും വിളിക്കണേ, നമ്പർ ഞാൻ കൊടുത്തിട്ടുണ്ട് .അടുത്ത ദിവസം ഞാൻ വരാട്ടോ’ എന്നു പറഞ്ഞു ഇറങ്ങി.

 

പിന്നീട് എന്റെ ഹോസ്പിറ്റലിലെ ഓരോ കാര്യങ്ങളും അനുജനോട് അനുശ്രീ അന്വേഷിക്കുന്നുണ്ടായിരുന്നു. സർവ്വേശ്വരന്റെ കാരുണ്യത്താലും ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന എല്ലാവരുടെ പ്രാർത്ഥനയാലും ഞാൻ സുഖപ്പെട്ടു വരുന്നു.

 

ഇന്നലെ വൈകിട്ട് അനുവും പിങ്കിയും പിന്നെ ഡ്രൈവർ ചേട്ടനും കോസ്റ്റ്യൂം ബ്രോയും ഫ്രൂട്ട്സും മറ്റുമായി വീണ്ടും വന്നിരുന്നു. ഞാൻ സുഖമായി വരുന്നതറിഞ്ഞ് സന്തോഷത്തോടെയാണ് തിരിച്ചു പോയത്.

 

പോകും വഴി അനുശ്രീ പറഞ്ഞു, "പെട്ടന്ന് സുഖമായിട്ട് വേണം കുലുക്കി സർബത്തും ഫുൾജാറും എല്ലാം നമ്മുക്ക് സെറ്റാക്കണം. ആ മുടങ്ങിപ്പോയ ഫുൾജാർ അവിടെ നിന്നും എനിക്ക് കുടിക്കണം. ഞാൻ വരാം ട്ടോ"....

 

അനുശ്രീയുടെ ആ നേരത്തെ സമയോചിതമായ ഇടപെടലും സർവ്വേശ്വരന്റ കാരുണ്യവുമാണ് എന്റെ ചികിത്സ പെട്ടന്നാക്കിയത്. ഒരു പക്ഷേ ചികിത്സ കിട്ടാൻ വൈകിയിരുന്നേൽ ചിലപ്പോൾ എന്റെ കാഴ്ച തന്നെ നഷ്ടപ്പെട്ടേനെ...ഒരുപാട് സ്നേഹവും നന്ദിയും, അനുശ്രീ പിങ്കി.’–റംഷാദ് കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com