ADVERTISEMENT

കുറച്ച് ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ ലോകത്ത് സജീവമായ ഒരു ചർച്ചയ്ക്ക് ഇങ്ങനെയൊരു ക്ലൈമാക്സ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സിനിമാ താരം അനുപമ പരമേശ്വരനെയും ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയെയും ചേർത്ത് വച്ചായിരുന്നു ഇൗ ചർച്ച. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് വരെ ഗോസിപ്പുകൾ ഉയർന്നു. ഇതിനെല്ലാം കാരണം ബുമ്ര ട്വിറ്ററിൽ അനുപമയെ മാത്രം പിന്തുടരുന്നു എന്നതായിരുന്നു.  

 

ഇരുപത്തിയഞ്ചുപേരെ മാത്രം ഫോളോ ചെയ്തിരുന്ന ബുമ്രയുടെ ട്വിറ്റര്‍ ഫോളോ ലിസ്റ്റിലെ ഏക നടി അനുപമ പരമേശ്വരനാണെന്ന് സോഷ്യൽ മീഡിയ കണ്ടെത്തി. ഒരു ദശലക്ഷം ഫോളോവേഴ്‌സുള്ള ബുമ്ര തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഫോളോ ചെയ്യുന്ന ഏക നടിയും അനുപമ പരമേശ്വരനായിരുന്നു. താനും ബുമ്രയും തമ്മില്‍ പ്രണയത്തിലല്ലെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും അനുപമ പിന്നാലെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ചർച്ചകൾ സജീവമായതോടെ അനുപമയെ അണ്‍ഫോളോ ചെയ്തിരിക്കുകയാണ് ബുമ്ര. ഇപ്പോള്‍ 24 പേരെ മാത്രമാണ് ബുമ്ര ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്. ബുമ്രയെ പിന്തുടരുന്നത് 1.43 മില്ല്യൺ ആളുകളാണ്.

anupama-boomra1

 

bumrah-twitter

എബി ഡിവില്ലിയേഴ്‌സ്, ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, റോജര്‍ ഫെഡറര്‍, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, എം.എസ്. ധോനി, സച്ചിന്‍ തെൻഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, സുരേഷ് റെയ്‌ന എന്നിവരാണ് ബുമ്ര ഫോളോ ചെയ്യുന്നവരുടെ പട്ടികയിലുള്ളത്.

 

പ്രേമം എന്ന സിനിമയിലെ മേരിയെന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന അനുപമ പരമേശ്വരന്‍ ജസ്പ്രീത് ബുമ്രയുമായി നല്ല സൗഹൃദത്തിലാണ്. ബുമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് അനുപമയുടെ മറുപടി.

 

നിലവില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിർമാതാവായി അരങ്ങേറുന്ന ചിത്രത്തിന്റെ സഹസംവിധായികയായി പ്രവർത്തിക്കുകയാണ് അനുപമ. പ്രേമം സൂപ്പര്‍ ഹിറ്റായ ശേഷം അന്യഭാഷ സിനിമകളുടെ തിരക്കിലായിരുന്നു മലയാളി താരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com