ചുരുളന്‍ മുടിക്ക് പകര്‍പ്പവകാശമുണ്ടോ?: കങ്കണയ്ക്കു മറുപടിയുമായി താപ്സി
Mail This Article
കങ്കണ റണൗട്ടിന്റെ സഹോദരി രംഗോലി ചന്ദേല്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി താപ്സി പന്നു. കങ്കണയും രാജ്കുമാര്‍ റാവുവും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജഡ്മെന്റല്‍ ഹേ ക്യാ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് കങ്കണയുടെ മാനേജര്‍ കൂടിയായ രംഗോലി താപ്സിക്കെതിരേ വിമര്‍ശനം ഉന്നയിച്ചത്.
സിനിമയെക്കുറിച്ച് തപ്സി പങ്കുവച്ച ട്വീറ്റില്‍ കങ്കണയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നില്ലെന്നും കങ്കണയോട് അസൂയയാണെന്നും രംഗോലി ആരോപിച്ചിരുന്നു. സ്വജന പക്ഷപാതമുള്ള താപ്സിയെപ്പോലുള്ള ബോളിവുഡ് സിനിമാപ്രവര്‍ത്തകര്‍ കങ്കണയെ ഒരിക്കലും മാനിക്കില്ലെന്നുമാണ് രംഗോലിയുടെ വിമർശനം.
‘സ്വജനപക്ഷപാതം പറഞ്ഞു കങ്കണയ്ക്ക് എന്നെ വിമര്‍ശിക്കാനാവില്ല, കാരണം ഞാനും ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ എത്തിനില്‍ക്കുന്നത്. ആ സഹോദരിമാരോട് തര്‍ക്കിക്കാന്‍ ഞാനില്ല. എന്റെയും അവരുടെയും ഭാഷകള്‍ തമ്മില്‍ ചേര്‍ന്നുപോകില്ല.’ -തപ്സി പറഞ്ഞു.
‘സിനിമയിലെ എന്റെ സുഹൃത്തുക്കളില്‍ ഒരുപാട് പേര്‍ അവര്‍ക്ക് മറുപടിയുമായി രംഗത്ത് വന്നതാണ്. പലരെയും ഞാന്‍ എതിര്‍ത്തു. ഞാന്‍ കാരണം കങ്കണയ്ക്കും രംഗോലിക്കും അനാവശ്യമായ മൈലേജ് ലഭിക്കേണ്ടതില്ല എന്നതുകൊണ്ടാണ്. ചുരുണ്ട മുടി വളര്‍ത്തി ഞാന്‍ കങ്കണയെ അനുകരിക്കുകയാണെന്ന് രംഗോലി പറഞ്ഞിരുന്നു. ചുരുളന്‍ മുടിക്ക് പകര്‍പ്പവകാശം വല്ലതുമുണ്ടോ? ഞാന്‍ ജനിച്ചത് ഇങ്ങനെയാണ്.’-തപ്സി കൂട്ടിച്ചേര്‍ത്തു.