ADVERTISEMENT

മണിയൻപിള്ള രാജുവിനോട് തനിക്ക് പ്രണയമുണ്ടായിരുന്നില്ലെന്ന് നടി ഷക്കീല. അങ്ങനെയൊരു പ്രണയലേഖനം താൻ അയച്ചിട്ടുമില്ല. വ്യാജവാർത്തയാണ് അതെന്നും അവർ പറഞ്ഞു. അമ്മ സുഖമില്ലാതെ കിടന്ന സമയത്ത് അദ്ദേഹം സാമ്പത്തികമായി സഹായിച്ചു. പ്രണയം ഒന്നും അതിൽ തോന്നിയിരുന്നില്ല. മറ്റൊരാളുമായി താൻ അക്കാലത്ത് പ്രണയത്തിൽ  ആയിരുന്നുവെന്നും അവർ വെളിപ്പെടുത്തി. ഇത്തരം വാർത്തകളോട് മനഃപൂർവം പ്രതികരിക്കാത്തതാണെന്നും അവർ കൂട്ടിച്ചേർത്തു. 

 

‘എന്നെക്കുറിച്ച് വ്യാജമായ വാര്‍ത്തകള്‍ വന്നാലും ഞാന്‍ പ്രതികരിക്കാറില്ല. ഒരിക്കല്‍ ബി ഗ്രേഡ് സിനിമകളിലെ ഒരു നടി സെക്‌സ് റാക്കറ്റ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ നിന്റെ കൂട്ടുകാരി ഷക്കീലയ്ക്ക് ഇതിലെന്താണ് പങ്കെന്ന് കേരളത്തിലെ പോലീസ് ചോദിച്ചു. എനിക്ക് വല്ലാത്ത വിഷമമാണ് തോന്നിയത്. എനിക്ക് അവരുമായി യാതൊരു സൗഹൃദവും ഇല്ലായിരുന്നു. എന്നിട്ടും ആ പോലീസുകാരന്‍ എന്റെ പേര് വലിച്ചിഴച്ചു. ഇതിനെല്ലാം ഞാന്‍ പ്രതികരിക്കാന്‍ നിന്നാല്‍ വലിയ വിവാദമാകും. അതുകൊണ്ട് മൗനം പാലിച്ചു.’- ഷക്കീല പറഞ്ഞു.

 

ഛോട്ടാമുംബൈയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് ഷക്കീലയുടെ അമ്മ രോഗബാധിതയായത്. അടിയന്തരമായി ശസ്ത്രക്രിയ വേണ്ടി വന്നതിനെ തുടർന്നായിരുന്നു മണിയൻ പിള്ള രാജു സഹായിച്ചത്. അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയാകാതിരുന്നിട്ടും പ്രതിഫലം അദ്ദേഹം മുൻകൂറായി നൽകുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com