ADVERTISEMENT

നിവിൻ പോളിയും നയൻതാരയും പ്രധാനവേഷങ്ങളിലെത്തുന്ന കോമഡി എന്റർടെയ്നർ ലവ് ആക്‌ഷന്‍ ഡ്രാമ തിയറ്ററുകളിെലത്തിയിരിക്കുകയാണ്. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം െചയ്യുന്ന ചിത്രം. അജു വർഗീസ് നിർമാതാവിന്റെ േവഷമണിയുന്ന സിനിമ. എന്നിങ്ങനെ നിരവധി പ്രത്യേകകൾ ചിത്രത്തിനുണ്ട്.

 

aju-100

സ്വന്തം ചിത്രമല്ലെങ്കിൽ കൂടി മറ്റ് സിനിമകളെ തന്റെ സോഷ്യൽമീഡിയ പേജുകളിലൂടെ പ്രമോട്ട് ചെയ്യുന്ന താരമാണ് അജു. സ്വന്തം സിനിമ വന്നപ്പോൾ രസകരമായ പ്രമോഷൻ പോസ്റ്റുകളിലൂടെയാണ് അജു പ്രേക്ഷകരുടെ ഇഷ്ടം നേടിയത്.

 

ലവ് ആക്‌ഷൻ ഡ്രാമയുമായി ബന്ധപ്പെട്ട് നിരവധി പ്രമോഷൻ പോസ്റ്റുകൾ അജു പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. ഇതിൽ നയൻതാരയെക്കുറിച്ച് എഴുതിയ കുറിപ്പ് ആണ് ആരാധകർ ഏറ്റെടുത്തത്. കൈയ്യിൽ രണ്ട് ചെക്കുമായി നിൽക്കുന്ന നയൻതാരയുടെ ചിത്രം പങ്കുവച്ച് അജു കുറിച്ചത് ഇങ്ങനെ: മിസ്റ്റർ പ്രൊഡ്യൂസർ, എന്താണിത്, നിങ്ങൾ എനിക്ക് തന്ന രണ്ടു ചെക്കും ബൗൺസ്.

 

റിലീസിന്റെ തലേന്ന് എല്ലാവരുടെയും പ്രാർഥനയും പിന്തുണയും അറിയിച്ചും അജു കുറിപ്പ് എഴുതിയിരുന്നു. ചിത്രത്തിന് നൂറ് കോടി കലക്‌ഷൻ ലഭിക്കട്ടെ എന്നാണ് നടൻ ജയസൂര്യ മറുപടി നൽകിയത്.

 

ബ്രില്യൻസും റിയലിസവും ഒട്ടുമില്ലാത്ത സിനിമയാണെന്നും ആകെയുള്ള കൊമേർസ്യൽ രംഗങ്ങളാണെന്നും ചിത്രത്തിന്റെ റിലീസ് ദിവസം അജു കുറിച്ചു.

 

ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തളത്തില്‍ ദിനേശനെന്നാണ് നിവിന്റെ കഥാപാത്രത്തിന്റെ പേര്. ശോഭയാകുന്നത് നയന്‍താരയും.

 

ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍ തുടങ്ങിയവര്‍ക്കൊപ്പം മലര്‍വാടി ആര്‍ട്സ് ക്ലബിന്റെ ടീമംഗങ്ങളായ നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ദീപക് പറമ്പോല്‍ എന്നിവര്‍ ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ലവ് ആക്‌ഷന്‍ ഡ്രാമയ്ക്കുണ്ട്. ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ ടീം വീണ്ടും ഒന്നിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com