ADVERTISEMENT

ഹെലൻ സിനിമയിൽ അഭിനയപ്രകടനം കൊണ്ട് ശ്രദ്ധ നേടുന്ന നടൻ ജയരാജിനെ പ്രശംസിച്ചുളള കുറിപ്പ് വൈറലാകുന്നു. അമർ പ്രേം എന്ന നിർമാതാവ് എഴുതിയ കുറിപ്പാണ് സിനിമാ ആസ്വാദകരുടെ ഇടയിൽ ചർച്ച. കഴിഞ്ഞ 24 വർഷവും അഭിനയിക്കാൻ ചാൻസ് ചോദിച്ച് വിളിക്കുന്ന ജയരാജിന് വിനീത് ശ്രീനിവാസൻ നേരിട്ടു നൽകിയ വേഷമാണ് ഹെലനിലേത്

 

അമര്‍ പ്രേമിന്റെ കുറിപ്പ് വായിക്കാം–

 

ഹെലൻ വിനീത് ശ്രീനിവാസൻ ഇഷ്ട്ടം

 

1995–ൽ കെ. മധു സാറിന്റെ ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന സിനിമയിൽ കള്ളൻ ദാമോദരൻ എന്ന മികച്ച കഥാപാത്രത്തിന് ശേഷം കഴിഞ്ഞ 24 കൊല്ലവും അഭിനയിച്ച നൂറിൽപരം സിനിമയിലും ആൾക്കൂട്ടത്തിൽ നിൽക്കുവാനോ ,അല്ലെങ്കിൽ ഒരു ഡയലോഗ് അതിനായിരുന്നു ജയരാജേട്ടന് യോഗം. പക്ഷേ കഴിഞ്ഞ 24 കൊല്ലവും അദ്ദേഹം മടി കൂടാതെ ചാൻസിന് വേണ്ടി എല്ലാവരേയും വിളിച്ചു കൊണ്ടേ ഇരുന്നു. 

 

അദേഹത്തിന്റെ ആ ഫോണിലേക്ക് വിനീത് ശ്രീനിവാസൻ എന്ന വ്യക്തി നേരിട്ട് വിളിച്ചു നൽകിയ സിനിമയാണ് ഹെലൻ ... ഹെലൻ സിനിമ കണ്ടിറങ്ങിയവർക്കു മനസ്സിലാകും എത്ര ശക്തമായ കഥാപാത്രമാണ് ജയരാജേട്ടന് കിട്ടിയത് എന്ന്. ഹെലൻ എനിക്ക് പ്രിയപ്പെട്ടതാകുന്നു. എല്ലാം കൊണ്ടും ,നമ്മുടെ ജയരാജേട്ടനെ നിങ്ങളുടെ കൂടെ ചേർത്തു നിർത്തിയതിന് വിനീത് ഭായ് ഒരിക്കൽ കൂടി നന്ദി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com