ADVERTISEMENT

നടി അഞ്ജലി അമീറിന്റെ ആരോപണത്തിൽ പ്രതികരണവുമായി സുഹൃത്ത് അനസ് സി.വി. ഒരുമിച്ച് ജീവിക്കാൻ തയ്യാറല്ലെങ്കിൽ ഒഴിഞ്ഞുപോകാൻ തയ്യാറാണെന്നും അഞ്ജലിയുടെ സുരക്ഷിതത്വം മുൻനിർത്തിയാണ് ഇതുവരെ കൂടെ നിന്നതെന്നും അനസ് പറഞ്ഞു.

Anjali Ameer issue

 

‘താൽപര്യമില്ലെങ്കിൽ അവൾ വേറെ ഏതെങ്കിലും സ്ഥലത്ത് പോയി താമസിക്കട്ടെ. എന്റെ കൂടെ താമസിക്കണ്ട. എനിക്ക് കുടുംബവും വീടും ഒക്കെയുണ്ട്. ആരോരുമില്ലാത്ത കുട്ടിയായതുകൊണ്ടാണ് ഞാൻ ഇതിനൊക്കെ നിന്നുകൊടുത്തത്. അഞ്ജലിയെ സുഹൃത്തുക്കൾ വഴി തെറ്റിക്കുകയാണ്. ’–അനസ് മനോരമ ന്യൂസിനോട് പറഞ്ഞു.

 

രണ്ടു വർഷമായി അഞ്ജലിയും അനസും ഒരുമിച്ചായിരുന്നു താമസം.  എന്നാൽ അനസ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും ഒന്നിച്ചുള്ള ജീവിതം മതിയായെന്നും ചൂണ്ടിക്കാട്ടി നടി സമൂഹമാധ്യമങ്ങളിൽ ലൈവ് വിഡിയോ ചെയ്തിരുന്നു. അനസിൽ നിന്നും ഭീഷണി നേരിടുന്നതായും നടി ആരോപിച്ചിരുന്നു.

 

തനിച്ചുള്ള ജീവിതത്തിൽ അഞ്ജലിക്കൊപ്പം കൂടിയ സുഹൃത്തായിരുന്നു അനു എന്ന അനസ്. അനസിനെതിരെയുള്ള അഞ്ജലിയുടെ ആരോപണം അടുത്ത സുഹൃത്തുക്കളെപ്പോലും ഞെട്ടിക്കുന്നായിരുന്നു.

 

‘തന്റെ ഇഷ്ടങ്ങൾ പോലും അനസ് പരിഗണിക്കാറില്ല. കോളജിലും തൊഴിലിടങ്ങളിലും സ്വതന്ത്രമായി സഞ്ചരിക്കാനോ സുഹൃത്തുക്കളോട് അടുത്തിടപഴകാനോ അനസ് സമ്മതിക്കാറില്ല. പല തവണ ഇറങ്ങിപ്പോയതാണ്. ഇപ്പോൾ ജീവിതം തന്നെ മടുത്തു. ഞങ്ങൾ ഒരുമിച്ച് താമസിച്ച വീട്ടിൽ നിന്നും ഇപ്പോൾ ഇറങ്ങിയിട്ട് പത്ത് ദിവസമായി. കോഴിക്കോട് ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയാണ്. വാടയ്ക്ക് ഇപ്പോൾ വീടോ ഫ്ലാറ്റോ നോക്കുന്നു.’–അഞ്ജലി അമീർ പറഞ്ഞു.

 

ലിവിങ് ടുഗദറിൽ കൂടയുണ്ടായിരുന്ന ആൾ ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു അഞ്ജലി അമീറിന്റെ പരാതി. ഒരുമിച്ചു ജീവിച്ചില്ലെങ്കിൽ വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി മുഴക്കിയെന്ന് അഞ്ജലി പറഞ്ഞു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് നടി വിവരം പുറത്തുവിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com