ADVERTISEMENT

മാമാങ്കം സിനിമയിൽ ആരാധകരെ കോരിത്തരിപ്പിച്ച നിമിഷങ്ങളായിരുന്നു ആദ്യ ഭാഗങ്ങളിലെ യുദ്ധരംഗങ്ങൾ. മമ്മൂട്ടിയുടെ അഭ്യാസപ്രകടനവും ചുരിക ചുഴറ്റലുമൊക്കെ ആസ്വദിച്ചാണ് ആരാധകർ കണ്ടത്. അദ്ദേഹത്തിനൊപ്പം ആ യുദ്ധരംഗങ്ങളിൽ തിളങ്ങിയ യുവാവ് ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ മടിയില്‍ കിടന്നു മരണമടഞ്ഞ ചാവേറായ ആ യുവാവ് ആരെന്നായിരുന്നു സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ സംശയം. ചാവേറായി മമ്മൂട്ടിയ്‌ക്കൊപ്പം സംഘട്ടനരംഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ആ യുവാവ് വിപിന്‍ മംഗലശ്ശേരിയായിരുന്നു. 

vipin-mamangam

 

vipin-mangalassery-mamangam

ഐക്കരക്കോണത്തെ ഭിഷഗ്വരന്‍മാര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെ രണ്ടാമത്തെ സിനിമയാണ് മാമാങ്കം.  മാമാങ്കം പോലൊരു ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്ന് വിപിൻ പറയുന്നു. സംവിധായകൻ പത്മകുമാര്‍ വഴിയാണ് ഈ വലിയ അവസരം വിപിനെ തേടിയെത്തിയത്.

 

സ്റ്റണ്ട് ഡയറക്ടറായ ശ്യാം കൗശല്‍ വഴിയാണ് വിപിന്‍ സംഘട്ടനരംഗത്തിൽ എത്തിപ്പെടുന്നത്. പതിനൊന്നു വര്‍ഷം കരാട്ടെ പഠിച്ചതിനാൽ ഇത്തരം സാഹസികരംഗങ്ങൾ അനായസമായി ചെയ്യാൻ വിപിനു സാധിച്ചു.

 

മാമാങ്കത്തിനു ശേഷം വീണ്ടും മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് വിപിൻ. മമ്മൂട്ടിയുടെ വണ്‍ എന്ന പുതിയ ചിത്രത്തില്‍ രാഷ്ട്രീയക്കാരന്റെ വേഷത്തിൽ വിപിൻ അഭിനയിക്കുന്നു.  കലാഭവന്‍ സജീവ് സംവിധാനം ചെയ്യുന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള ഇന്‍ഫോടെയിന്‍മെന്റ് ചിത്രം വെള്ളക്കുതിരയാണ് മറ്റൊരു പ്രോജക്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com