അർജുൻ കപൂറിന് സ്േനഹചുംബനം നൽകി മലൈക; ചിത്രങ്ങൾ
Mail This Article
അർജുന്‍ കപൂറും മലൈക അരോറയും ഒന്നിച്ചുള്ള പ്രണയചിത്രമാണ് ബിടൗണിൽ വൈറൽ. കാമുകന് സ്നേഹചുംബനം നൽകുന്ന ചിത്രം മലൈക തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഇവർ ഗോവയിലാണ്.
അതിനിടെ ഇരുവരുടെയും വിവാഹം ഉടനുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. 45 കാരിയായ മലൈക 2016ൽ അർബാസ് ഖാനിൽ നിന്നു വിവാഹമോചനം നേടിയിരുന്നു.
അർബാസ് ഖാനും മലൈക അരോറയും വിവാഹമോചിതരാകാൻ പ്രധാനകാരണം നടിക്ക് അർജുൻ കപൂറുമായുള്ള ബന്ധമാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി ആരും രംഗത്തെത്തിയതുമില്ല. ഇരുവരുടെയും പ്രായവ്യത്യാസത്തെ ചൊല്ലിയും ഏറെ വിമർശനം ഉണ്ടായിരുന്നു.
വിവാഹമോചനവുമായി ബന്ധപ്പെട്ട് മലൈക അരോറ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ:എന്നെ സംബന്ധിച്ചിടത്തോളം സന്തോഷകരമായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ജീവിതത്തെ സംബന്ധിക്കുന്ന ഏറ്റവും വലിയ തീരുമാനമെടുക്കുന്ന ഒരു വേളയിൽ പ്രത്യേകിച്ചും. ഇങ്ങനെയൊരു ചിന്ത മനസ്സിൽ വന്നപ്പോൾത്തന്നെ ജീവിതത്തിലെ ഏറ്റവും ചെറിയ കാര്യത്തെക്കുറിച്ചുവരെ നന്നായി ചിന്തിച്ചു. അതിനുശേഷമാണ് രണ്ടുപേർക്കും ഉചിതമെന്നു തോന്നിയ ഒരു തീരുമാനമെടുത്തത്. കുറച്ചുകൂടി നല്ല വ്യക്തികളാകണമെങ്കിൽ രണ്ടു വഴിക്കു സഞ്ചരിക്കുന്നതാണ് നല്ലതെന്ന് ഞങ്ങൾക്കു തോന്നി. ജീവിതത്തിലെ ചില സാഹചര്യങ്ങൾകൊണ്ട് ഒരുമിച്ചുള്ള ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ ഞങ്ങൾക്കിരുവർക്കുമായില്ല. ഞങ്ങളുടെ ആ സന്തോഷമില്ലായ്മ. ഞങ്ങൾക്കു ചുറ്റുമുള്ളവരുടെ സന്തോഷത്തെക്കൂടി കെടുത്തുമെന്ന് തോന്നിയപ്പോഴാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.’ മലൈക പറയുന്നു.
'വിവാഹമോചനം എന്ന തീരുമാനമെടുക്കുന്നതിനു തലേരാത്രി കുടുംബാംഗങ്ങൾ എന്നോടു ചോദിച്ചു. വിവാഹമോചനം വേണമെന്നത് നിന്റെ ഉറച്ച തീരുമാനമാണോ?. 100 ശതമാനം ഉറപ്പോടെയാണോ അങ്ങനെയൊരു തീരുമാനത്തിലെത്തിയത്?. കുറേ നാളായി അത്തരം ചോദ്യങ്ങളാണ് ഞാൻ കേട്ടുകൊണ്ടിരുന്നത്. എന്നെ സ്നേഹിക്കുന്ന, എന്നോടു കരുതലുള്ള ഒരുപാടു പേർ ആ ചോദ്യം എന്നോടു ചോദിച്ചിട്ടുണ്ട്''.–മലൈക പറഞ്ഞു.
അർബാസുമായി പിരിഞ്ഞ ശേഷവും മലൈകയും അർജുനും കൂടിക്കാഴ്ച നടത്തുന്നുണ്ടായിരുന്നു. പലസ്ഥലങ്ങളിലും ഇരുവരെ ഒരുമിച്ച് കാണാൻ തുടങ്ങി. മലൈകയുമായുള്ള മകന്റെ ബന്ധത്തിൽ അതൃപ്തി പ്രകടിപ്പിച്ച് അർജുന്റെ പിതാവ് ബോണി കപൂർ രംഗത്തെത്തിയതും വാർത്തയായിരുന്നു. പിതാവുമായി അകലാൻ കാരണമായതും ഈ ബന്ധമാണ്. കൂടാതെ സല്‍മാൻ ഖാനും ഈ വിഷയത്തിൽ അർജുനോട് അതൃപ്തി ഉണ്ടായിരുന്നു.