ADVERTISEMENT

അപകട ഘട്ടത്തില്‍ തന്നെ സഹായിച്ച ചെറുപ്പക്കാരെ പരിചയപ്പെടുത്തി നടനും സംവിധായകനുമായ ജോയ് മാത്യു. മരണവുമായുള്ള ഒരു മുഖാമുഖം ആയിരുന്നെന്നും കുറ്റിപ്പുറത്തുനിന്നുമുള്ള അപരിചിതരായ ചെറുപ്പക്കാരുടെ ഒരു സംഘമാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും ജോയ് മാത്യു പറഞ്ഞു.

 

ജോയ്മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

 

പുതുവത്സര ആരംഭത്തില്‍ത്തന്നെ Dangerous Escape എന്ന സിനിമയിലാണ് അഭിനയിക്കേണ്ടി വന്നത്. സംഗതി മരണവുമായുള്ള ഒരു മുഖാമുഖം ആയിരുന്നു. സമയം പുലര്‍ച്ചെ മൂന്നുമണി. രക്ഷകരായി എത്തിയവര്‍ കുറ്റിപ്പുറത്തുനിന്നുമുള്ള അപരിചിതരായ ചെറുപ്പക്കാരുടെ ഒരു സംഘം.

 

എല്ലാ സഹായവും ചെയ്തു തന്നു യാത്ര പറയുമ്പോള്‍ ഞാന്‍ ചോദിച്ചു, നിങ്ങളോടൊപ്പം ഞാന്‍ ഒരു സെൽഫി എടുത്തോട്ടെ?പിന്നെ മാലാഖമാര്‍ കുറ്റിപ്പുറത്തേക്ക് തന്നെ തിരിച്ചു പോയി. ഇവരില്‍ ആരെകണ്ടുമുട്ടിയാലും എനിക്ക് വേണ്ടി ഒരു ഹായ് പറയുക Hassan, Suhail, Siyad, Favas, Solih എന്നൊക്കെയാണിവരുടെ പേരുകള്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com