ADVERTISEMENT

യുവനടി നസ്രിയയുടെ സ്റ്റൈലിഷ് ലുക്കിലുളള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. കൂളിങ് ഗ്ലാസിൽ ചുവപ്പണിഞ്ഞു നിൽക്കുന്ന താരത്തിനൊപ്പം ഫഹദിനെയും കാണാം. ഇപ്പോൾ ഒരുപാട് മെലിഞ്ഞെന്നും വമ്പൻ മേക്കോവറാണ് നടിയുടേതെന്നും പ്രേക്ഷകര്‍ പറയുന്നു.  അതേസമയം നസ്രിയയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

 

ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന നസ്രിയ നാല് വർഷത്തിനു ശേഷം അഞ്ജലി മേനോൻ ഒരുക്കിയ കൂടെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. രണ്ടാം വരവിൽ നസ്രിയ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ട്രാൻസ്.

 

ഫെബ്രുവരി 14ന് ട്രാൻസ് തിയറ്ററുകളിലെത്തുകയാണ്. ഏഴ് വർഷത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതിന് പുറമേ ബാംഗ്ലൂർ ഡേയ്സിന് ശേഷം നസ്രിയയും ഫഹദും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ട്രാൻസിനുണ്ട്. 

 

2017 ജൂലൈയിൽ ചിത്രീകരണം ആരംഭിച്ച ‘ട്രാൻസി’ന്റെ ചിത്രീകരണം 2019 ഓഗസ്റഅറ് അവസാന ആഴ്ചയോടെയാണ് പൂർത്തിയായത്. ആംസ്റ്റർ ഡാം, കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിൽ നാലു വ്യത്യസ്ത ഷെഡ്യൂളുകളിലായി രണ്ടു വർഷം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്

 

ചിത്രത്തിൽ ഫഹദ് ഫാസിൽ, ഒരു മോട്ടിവേഷനൽ ട്രെയ്നറുടെ വേഷത്തിലാണ് എത്തുന്നത്. അമൽ നീരദ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംവിധായകൻ ഗൗതം മേനോൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, ജിനു ജോസഫ്, അശ്വതി മേനോൻ, ശ്രിന്ദ, ധർമജൻ ബോൾഗാട്ടി, അമൽഡ ലിസ് എന്നിവരാണ് മറ്റു താരങ്ങൾ. 

 

തിരക്കഥ–സംഭാഷണം വിൻസെന്റ് വടക്കൻ. റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം. എഡിറ്റിങ് പ്രവീൺ പ്രഭാകർ. വിനായക് ശശികുമാറിന്റെ വരികൾക്കു സംഗീത സംവിധായകൻ റെക്‌സ് വിജയന്റെ സഹോദരൻ ജാക്സൺ വിജയൻ സംഗീതം നൽകുന്നു.  പശ്ചാത്തല സംഗീതം സുഷിൻ ശ്യാം. ചിത്രം ഫെബ്രുവരി രണ്ടാം വാരം റിലീസിനെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com