ADVERTISEMENT

അല്‍ഫോന്‍സ് പുത്രന്‍റെ സംവിധാനത്തിലൊരുങ്ങിയ‘പ്രേമം’ സിനിമയും അതിലെ കഥാപാത്രങ്ങളും എന്നും സിനിമാപ്രേമികൾക്കു ഹരമാണ്. നിവിന്‍ പോളി നായകനായെത്തിയ ചിത്രത്തിന്‍റെ പ്രേക്ഷകരറയാതെ പോയ ഒരു പിന്നാമ്പുറക്കഥ പങ്കുവച്ചിരിക്കുകയാണിപ്പോള്‍ ശബരീഷ് വര്‍മ്മ. നടി സേതുലക്ഷ്മിയും പ്രേമത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നത്രേ. ചിത്രത്തിലൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ശബരീഷ് വര്‍മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 

‘സേതുലക്ഷ്മി ചേച്ചി എപ്പോ കണ്ടാലും പറയുന്ന ഒരു കാര്യമുണ്ട്. ചേച്ചി പ്രേമത്തില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ സിനിമയില്‍ ആരും ചേച്ചിയെ കണ്ടിട്ടുണ്ടാവില്ല. ഇതൊരു തിക്താനുഭവമായി പല സ്ഥലത്ത് വച്ചും ചേച്ചി എന്റടുത്ത് പറയാറുണ്ട്. കോളജില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് സേതുലക്ഷ്മി ചേച്ചി അവതരിപ്പിച്ചിട്ടുള്ളത്. അത് അവസാനം എഡിറ്റ് ചെയ്ത് കളയണ്ടി വന്നു. സേതുലക്ഷ്മി ചേച്ചിയുടെ മോശം പ്രകടനമായത് കൊണ്ടോ അങ്ങനെയൊന്നുമല്ല. തിരക്കഥ ഡൈവേര്‍ട്ട് ആയി പോകുന്നു എന്നതു കൊണ്ടാണ് അത് മാറ്റിയത്.”

 

‘പ്രേമം വലിയ ഹിറ്റായപ്പോൾ ചേച്ചി എല്ലാവരോടും പറഞ്ഞു, ‘ഞാനും അഭിനയിച്ച പടമാണ് നിങ്ങള്‍ കണ്ടിട്ട് എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍’ എല്ലാവരും പറഞ്ഞു അതിന് ചേച്ചിയെ ഞങ്ങളാരും കണ്ടില്ലാല്ലോന്ന്. ഭയങ്കര വിഷമത്തോടെ ചേച്ചി അത് പറയാറുണ്ട്. ഇനി വിളിച്ചാല്‍ ഞാന്‍ വരില്ലാന്ന് ഇപ്പോഴും തമാശയോടെയും ചേച്ചി പറയും. പ്രേമത്തില്‍ അഭിനയിച്ചിട്ടും പുറത്താരും അറിയാണ്ട് പോയ ഒരാളാണ് സേതു ലക്ഷ്മി ചേച്ചി.” ശബരീഷ് വര്‍മ പറഞ്ഞു.

 

നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന മറിയം വന്നു വിളക്കൂതി സിനിമയില്‍ ശബരീഷും സേതുലക്ഷ്മിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. സിജു വിൽസൺ, കൃഷ്ണ ശങ്കർ, അൽത്താഫ് സലിം, ശബരീഷ് തുടങ്ങി ബാക്കിയുള്ള പ്രേമം ടീം വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇവർക്കൊപ്പം ഇതുവരെ കൈകാര്യം ചെയ്യാത്ത തരത്തിലൊരു വേഷവുമായി സേതുലക്ഷ്മിയും എത്തുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com