ADVERTISEMENT

ജാതകം, മുഖചിത്രം, ഉത്സവമേളം തുടങ്ങിയ ഒട്ടേറെ ഹിറ്റ്‌ ചിത്രങ്ങൾ  സമ്മാനിച്ച സുരേഷ് ഉണ്ണിത്താൻ ഒരുക്കുന്ന പുതിയ ഹൊറര്‍ ചിത്രമാണ്  "ക്ഷണം ". ആദ്യന്തം പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിറുത്തികൊണ്ടുള്ള ദൃശ്യാവിഷ്കരണമാണ് ക്ഷണത്തില്‍ സുരേഷ് ഉണ്ണിത്താന്‍ നിര്‍വഹിച്ചിട്ടുള്ളത്. ചിത്രത്തിന്റെ ഫോട്ടോഗ്രഫിയും വിഎഫ്എക്സും സൗണ്ട് ഡിസൈനിങ്ങും ഹോളിവുഡ് ചലച്ചിത്രങ്ങളോട് കിടപിടിക്ക തക്ക വിധത്തിലാണ് ഒരുക്കിട്ടുള്ളതെന്ന് സംവിധായകന്‍ പറഞ്ഞു

 

ഗോപി സുന്ദർ ആദ്യമായി ഒരു ഹൊറര്‍ ചിത്രത്തിനു പശ്ചാത്തലസംഗീതം നിര്‍വഹിക്കുന്നു എന്ന പ്രതേകതയും ഈ ചിത്രത്തിനുണ്ട്. ജെമിന്‍ ജോം അയ്യനേത്ത് ഛായാഗ്രണം നിര്‍വ്വഹിക്കുന്നു.റഫീഖ് അഹമ്മദ്‌, ബി കെ ഹരി നാരായണൻ എന്നിവരുടെ വരികള്‍ക്ക്  ബിജിബാൽ, വിഷ്ണു മോഹൻ സിത്താര എന്നിവര്‍ സംഗീതം പകരുന്നു. എഡിറ്റിങ് സോബിൻ എസ്. സോമന്‍, ശ്രീകുമാർ അരൂക്കുറ്റി തിരക്കഥ,സംഭാഷണമെഴുതുന്നു.

 

റോഷൻ പിക്ചേർസ്, റെജി തമ്പി ദഷാൻ മൂവി ഫാക്ടറിയുടെ ബാനറിൽ സുരേഷ് ഉണ്ണിത്താന്‍ എന്നിവര്‍ ചേർന്നാണ് ക്ഷണം നിർമിക്കുന്നത്. സുരേഷ് ഉണ്ണിത്താൻ ഇതുവരെ  സംവിധാനം ചെയ്തിട്ടുള്ള  ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്ത ചിത്രമായിരിക്കും "ക്ഷണം".

 

തമിഴ് നടൻ ഭരത്, ലാൽ, അജ്മൽ അമീർ ( മാടമ്പി ഫെയിം ), ബൈജു സന്തോഷ്‌ എന്നിവര്‍ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിൽ പുതുമുഖം സ്നേഹ അജിത് നായികയാവുന്നു. അഥിതി വേഷത്തിൽ സംവിധായകൻ ലാല്‍ജോസ് പ്രത്യക്ഷപ്പെടുന്നു.

 

ദേവന്‍,പി ബാലചന്ദ്രന്‍,പി ശ്രീകുമാര്‍,കൃഷ്,ആനന്ദ് രാധാകൃഷ്ണന്‍,വിവേക്,സോന സിത്താര,ലേഖാ പ്രജാപതി, മാല പാര്‍വതി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഒരു ചലച്ചിത്രത്തിന്റെ ലൊക്കേഷൻ തേടി ഒരു ഹിൽ സ്റ്റേഷനിൽ എത്തുന്ന ഫിലിം സ്കൂൾ വിദ്യാർഥികൾ, തികച്ചും യാദൃച്ഛികമായി അസാധാരണ സിദ്ധികളുള്ള, പാരാ സൈക്കോളജിയിൽ പണ്ഡിതനായ ഒരു പ്രൊഫസറെ കണ്ടു മുട്ടുന്നു, അയാളിലൂടെ പരേത ആത്മാക്കളുടെ ലോകത്തേക്ക് ആകൃഷ്ടരാകുന്നു. അവിടുന്നങ്ങോട്ടുള്ള സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളാണ് ക്ഷണത്തില്‍ സുരേഷ് ഉണ്ണിത്താന്‍ ചിത്രീകരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com