ADVERTISEMENT

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനോടനുബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി പാചകക്കാരൻ നീരജ് സിങ്. ബീഹാര്‍ പൊലീസിനാണ് ഇത് സംബന്ധിച്ച് നീരജ് മൊഴി നൽകിയത്. പിന്നീട് മാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം വെളിപ്പെടുത്തൽ നടത്തുകയുണ്ടായി.

 

‘സുശാന്ത് സർ ആത്മഹത്യ ചെയ്ത ദിവസം രാവിലെ ഏഴ് മണിക്ക് എഴുന്നേറ്റിരുന്നു. അദ്ദേഹം തണുത്ത വെള്ളം ആവശ്യപ്പെട്ടു. എന്നാൽ റിയ മാഡം പറഞ്ഞിരുന്നത് അദ്ദേഹത്തിന് തണുത്ത വെള്ളം നൽകരുതെന്നായിരുന്നു. മരുന്നുകൾ കഴിക്കുന്നതിനാലാണ് ഈ നിർദേശം നൽകിയിരുന്നത്. ഞാൻ വെള്ളം നൽകി, എല്ലാവരും സുഖമായി ഇരിക്കുന്നോ എന്ന് ചോദിച്ച് അദ്ദേഹം റൂമിലേയ്ക്കും പോയി. പിന്നീട് ജ്യൂസ് ആവശ്യപ്പെട്ടു.  അതും നൽകി.’ 

 

‘ഉച്ചയ്ക്ക് ഭക്ഷണത്തിന്റെ കാര്യം പറയാൻ വന്നപ്പോൾ റൂം അടിച്ചിരിക്കുകയായിരുന്നു. കുറേ സമയം പുറത്തുനിന്നു. റൂം അകത്തു നിന്നും ലോക്ക് ചെയ്തിരിക്കുകയായിരുന്നു. പിന്നീട് വാതിലിൽ അടിച്ച് ചോദിച്ചു. അപ്പോഴും അകത്തുനിന്നും മറുപടി ഇല്ല. സർ ഉറങ്ങുമായിരിക്കുമെന്ന് ഓർത്ത് ഞങ്ങൾ താഴേയ്ക്ക് പോയി. ’–നീരജ് പറയുന്നു.

 

‘ഞങ്ങൾ വീണ്ടും റൂമിനരികിൽ വന്ന് അദ്ദേഹത്തെ വിളിക്കാൻ തുടങ്ങി. സുശാന്തിന്റെ സുഹൃത്തും ആർട്ട് ഡിസൈനറുമായ സിദ്ധാർത്ഥ് പിത്താനിയും ബഹളം കേട്ട് എത്തി. റൂം തുറക്കുന്നില്ലെന്നു കണ്ട സിദ്ധാർഥ് നടന്റെ സഹോദരിയെ വിളിച്ചു. അവര്‍ വരാമെന്നു പറഞ്ഞു. അങ്ങനെ റൂമിന്റെ പൂട്ട് തുറക്കാൻ ആളെ പുറത്തുനിന്ന് വിളിച്ചു. അങ്ങനെ പൂട്ട് തുറന്നു. ആദ്യം കയറിയത് സിദ്ധാർഥ് ആണ്. അദ്ദേഹം കയറിയതുപോലെ തന്നെ അലറി വിളിച്ച് പുറത്തുവന്നു. പിന്നീട് ദീപേഷ് ഞാനും മുറിയിലേയ്ക്ക് കയറി. ഫാനിൽ തൂങ്ങി നിൽക്കുന്ന സാറിനെയാണ് കണ്ടത്. ‍ഞാൻ വിറച്ചുപോയി. കുറച്ചുസമയം തല കറങ്ങുന്നതുപോലെ തോന്നി.’

 

‘ഇതുപോലൊരു കാര്യം ഞങ്ങൾ ആരും ചിന്തിക്കുന്നുപോലുമില്ല. അദ്ദേഹം എന്തെങ്കിലും ജോലിയിലായിരിക്കും എന്നാണ് കരുതിയത്. എന്നാൽ ജീവനൊടുക്കുവാണെന്ന് അറിഞ്ഞിരുന്നില്ല. സംശയാസ്പദമായി റൂമിൽ ഒന്നും തന്നെ കണ്ടിരുന്നില്ല.’

 

‘അപ്പോഴേക്കും അദ്ദേഹത്തിന്റെ സഹോദരി അവിടെ എത്തിയിരുന്നു. മൃതദേഹം താഴെയിറക്കാൻ ആവശ്യപ്പെട്ടതായി നീരജ് പറഞ്ഞു. ശരീരം താഴെ ഇറക്കി നെഞ്ചിൽ നന്നായി തിരുമ്മാൻ തുടങ്ങി. തുണി മാറ്റിയപ്പോൾ കഴുത്തിൽ വലിയൊരു പാട് കണ്ടിരുന്നു.’

 

റിയ ചക്രബർത്തിയുമായുള്ള സുശാന്തിന്റെ ബന്ധത്തെക്കുറിച്ചും നീരജ് സംസാരിച്ചു. “റിയ മാഡവും സാറും സന്തുഷ്ടരായിരുന്നു. പക്ഷേ, യൂറോപ്പ് യാത്രയ്ക്ക് ശേഷം അദ്ദേഹത്തിന് അത്ര സുഖകരമായിരുന്നില്ല. ഒരിക്കൽ, ലോക്ഡൗൺ സമയത്ത് മാസ്ക് ധരിക്കാതെ ഞാൻ ഒരു കച്ചവടക്കാരനുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് റിയ മാഡം എന്നെ ഭീഷണിപ്പെടുത്തി. പക്ഷേ, താൻ ഇനി മുതൽ അത് പരിപാലിക്കുമെന്ന് സർ പറഞ്ഞു. “ഒരിക്കൽ ഞങ്ങൾക്ക്  ശമ്പളം വെട്ടിക്കുറക്കുമെന്ന് ഹൗസ് മാനേജർ മുന്നറിയിപ്പു തന്നു.  പക്ഷേ, സർ അതിലിടപെട്ടു പരിഹരിച്ചു” നീരജ് പറഞ്ഞു. വീടിന്റെ അന്തരീക്ഷം വളരെ മികച്ചതായിരുന്നു. റിയ മാഡം വീട്ടിൽ നിന്ന് കുറച്ച് മിനിറ്റ് പോലും പുറത്തുപോയാൽ, സുശാന്ത് സാറും ഭക്ഷണം കഴിക്കില്ല. റിയയുടെ സഹോദരൻ ഷോയിക്കും മറ്റ് സുഹൃത്തുക്കളും ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടായിരുന്നു. രസകരമായിരുന്നു വീട്, ” നീരജ് പറഞ്ഞു.

 

ജൂൺ 14നാണ് നടൻ സുശാന്തിനെ ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. നീരജ് സിങ്, കേശവ് ബച്നർ എന്നീ രണ്ട് പാചകക്കാരുമായി സുശാന്ത് ബാന്ദ്ര വീട്ടിൽ താമസിക്കുകയായിരുന്നു. ദീപേഷ് സാവന്ത് വീട്ടിൽ വീട്ടുജോലിയും മറ്റ് പതിവ് ജോലികളും ചെയ്തു. സുശാന്തിന്റെ സുഹൃത്ത് സിദ്ധാർത്ഥ് പിത്താനി വീട്ടിലെ മറ്റൊരു മുറിയിലും താമസിച്ചു.

 

2019 മെയ് 11 മുതൽ നീരജ് സുശാന്തിനൊപ്പം ജോലി ചെയ്യുന്നു.  കഴിഞ്ഞ ദീപാവലിക്ക് ശേഷം, സുശാന്ത്  പഴയ വീട് ഉപേക്ഷിച്ച് ഏതാനും മാസങ്ങളായി റിയ ചക്രബർത്തിയുടെ വീട്ടിലേക്ക് മാറിയിരുന്നു. പിന്നീട് ആണ് അദ്ദേഹം ബാന്ദ്രയിൽ വീടെടുക്കുന്നത്.. റിയയുടെ വീട്ടിലേക്ക് സുശാന്ത് മാറിയപ്പോൾ മരുന്ന് കഴിക്കുന്നുണ്ടായിരുന്നുവെന്നും എന്നാൽ എന്ത് ചികിത്സയാണെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും നീരജ് വെളിപ്പെടുത്തി.

 

ജൂൺ 8 ന് റിയ ചക്രബർത്തി ബാന്ദ്രയിലെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നും നീരജ് പറയുന്ു. അന്ന് ഉച്ചയ്ക്ക് 1.30 ഓടെ റിയ മാഡം പുറപ്പെട്ടു. വസ്ത്രങ്ങൾ പായ്ക്ക് ചെയ്യാൻ അവർ എന്നോട് ആവശ്യപ്പെട്ടിരുന്നു. സഹോദരി മീതു സിങ് അന്ന് വൈകുന്നേരം 5 മണിക്ക് വീട്ടിലെത്തി മൂന്ന് ദിവസത്തോളം താമസിച്ചു. ജൂൺ 12, 13 ദിവസങ്ങളിൽ ആണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com