ADVERTISEMENT

അച്ഛൻ മരിച്ചപ്പോൾ തന്റെ അമ്മയെ വിളിച്ച് ആശ്വസിപ്പിക്കുകയും അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കുകയും ചെയ്ത മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെക്കുറിച്ച് സംവിധായകൻ മാർത്താണ്ഡൻ. സഹസംവിധായകനായി കഴിഞ്ഞിരുന്ന തന്നെ സംവിധായകനാക്കിയ  മമ്മൂട്ടിയെക്കുറിച്ച് അദ്ദേഹത്തിന്റെ അനിയനായ ഇബ്രാഹിംകുട്ടി നടത്തിയ അഭിമുഖത്തിലാണ് മാർത്താണ്ഡന്റെ തുറന്നു പറച്ചിൽ. അദ്ദേഹം ആ അനുഭവം വിവരിക്കുന്നത് ഇങ്ങനെയാണ്. 

 

‘ഞാൻ ഒരു ഡയറക്ടർ ആയികാണാൻ ഏറ്റവും ആഗ്രഹിച്ചത് എന്റെ അച്ഛനായിരുന്നു. അച്ഛൻപെട്ടെന്ന് മരിച്ചു. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കാരണം രാവിലെ അച്ചനോട് സംസാരിച്ചു സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ സെറ്റിലേക്ക് വന്നതായിരുന്നു ഞാൻ. വീട്ടിലെത്തി ഏതാണ്ട് അടക്കിെന്റ സമയത്ത് ഒരു ഫോൺ കാൾവന്നു. അത് മമ്മൂട്ടി സാർ ആയിരുന്നു. ടാ മമ്മൂട്ടിയാടാ. ഞാൻ സ്ഥലത്തില്ല. വരാൻ പറ്റിയില്ല. അത് കുഴപ്പമില്ല സാർ. ഞാൻ പറഞ്ഞു. നീ ഫോൺ ഒന്നു അമ്മക്ക് കൊടുക്കുമോ എന്ന് സാർ ചോദിച്ചു. മമ്മൂട്ടി സാർ അമ്മയോട് പറഞ്ഞത് അമ്മേ വിഷമിക്കേണ്ട അവന്റെ കാര്യം ഞനേറ്റു എന്നാണ്. 

 

അങ്ങനെ ഞാൻ ഒരുദിവസം ഇമ്മാനുവൽ സിനിമയുടെ സെറ്റിൽ ചെന്നു. ബ്രേക്ക് സമയത്ത് ഒരു പത്തു മിനുട്ട് സംസാരിക്കാൻ സമയം കിട്ടി. എന്നിട്ട് എന്നോട് ചോദിച്ചു എന്തായടാ...ബെന്നി ചേട്ടൻ എഴുതികൊണ്ടിരിക്കുന്നു എന്ന് ഞാൻ മറുപടി പറഞ്ഞു. പിന്നെ ഞാൻ എന്റെ വിഷമം പറഞ്ഞു. അച്ഛൻ പോയി. തൽക്കാലം ഞാൻ അസോസിയേറ്റ് പണി നിർത്തിവച്ചിരിക്കുകയാണ്. എന്ന് സിനിമ തുടങ്ങുമെന്നും എനിക്കറിയില്ല. അച്ഛൻ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നെ ഒരു ഡയറക്ടർ ആയി കാണാൻ. വല്ലാത്ത ഒരു മാനസികാവസ്ഥയിലാണ് സാറേ ഞാൻ എന്നും പറഞ്ഞു. അപ്പോൾ മമ്മൂട്ടി സാറിന്റെ കണ്ണിൽ ഞാൻ ആ ഫീൽ കണ്ടു. സാറിന് അത് ഫീൽ ചെയ്തു. പിന്നീട് ഏതാണ്ട് മൂന്നാം മാസം എന്റെ പടം നടന്നു. എനിക്ക് തോന്നുന്നത് രണ്ടോ മൂന്നോ പടം സാറ് എനിക്ക് വേണ്ടി മാറ്റിയിട്ടുണ്ട്. അങനെ സിനിമയൊക്ക കഴിഞ്ഞു ഒരു ഇന്റർവ്യൂവിൽ മമ്മൂട്ടി സാർ പറഞ്ഞു അവന്റെ അച്ഛൻ  ഇതൊക്കെ സ്വർഗത്തിലിരുന്ന് കാണുന്നുണ്ടാകുമെന്ന്.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com