ADVERTISEMENT

ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട യുവതിക്ക് മെസ്സേജ് അയച്ചത് താൻ തന്നെ എന്ന് സിനിമാ സീരിയൽ നടൻ മുരളീമോഹൻ.  എന്നാൽ അത് അവർ ഇപ്പോൾ പറയുന്ന അർത്ഥത്തിൽ അല്ലെന്നും അവരുടെ ഐഡി ഒറിജിനലാണോ എന്നറിയാത്തതിനാൽ വാട്ട്സാപ്പിൽ കോൺടാക്റ്റ് ചെയ്യാനാണ് നമ്പർ ചോദിച്ചതെന്നും താരം മനോരമ ഓൺലൈനിനോട് പറഞ്ഞു. ‌മുരളി മോഹന്‍ എന്ന സിനിമാ സീരിയൽ നടൻ  തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു എന്ന ആരോപണവുമായി ഒരു യുവതി ഇന്നലെയാണ് സോഷ്യൽ മീഡിയയിൽ സ്ക്രീൻഷോട്ടുകൾ സഹിതം പോസ്റ്റ് ഇട്ടത്. സംഭവം വിവാദമായതോടെ നടനു നേരെ നിരവധി വിമർശനങ്ങളുയർന്നു. 

പ്രതികരണത്തിനായി മുരളി മോഹനെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെ. 

 

ഫെയ്സ്ബുക്കിൽ ഒരുപാടുപേർ സുഹൃത്തുക്കളായി ഉണ്ട്. അതിൽ മിക്കവരുടെയും നമ്പർ എന്റെ കയ്യിൽ ഉണ്ട്. ഞാൻ സംസാരിക്കുന്ന ആൾ ഒറിജിനൽ ഐഡി ആണോ അതോ വ്യാജമാണോ എന്ന് അറിയാൻ വേണ്ടിയാണു നമ്പർ ചോദിക്കുന്നത്. ഫെയ്സ്ബുക്കിൽ വ്യാജന്മാരെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.  കേരളമറിയുന്ന ഒരു സെലിബ്രിറ്റി ആയ എനിക്ക് ഒരുപാടു ഫാൻസ്‌ ഉണ്ട്, ചിലർ ഫേക് ഐഡിയിൽ വന്നു സംസാരിക്കും അങ്ങനെ ഉള്ളവരുമായി ഞാൻ ഇടപെടാറില്ല.  നമ്പർ ചോദിച്ചിട്ടു തരുന്നില്ല എങ്കിൽ ഇവർക്ക് എന്തോ ദുരുദ്ദേശം ഉണ്ടെന്നു നമുക്ക് മനസ്സിലാകുമല്ലോ.  അശ്വതി എന്ന സ്ത്രീയുമായി പരിചയപ്പെട്ടു വളരെ കുറച്ചു നാളെ ആയിട്ടുള്ളു.  കൂടുതൽ പരിചയപ്പെട്ടപ്പോൾ ആണ് ഞാൻ നമ്പർ ചോദിച്ചത്. അവർക്ക്  പാട്ടുകൾ ഒക്കെ അയച്ചു കൊടുക്കുമായിരുന്നു. വളരെ കുറച്ചു ദിവസം മാത്രം പരിചയമുള്ള അവർ ഒറിജിനൽ ആള് തന്നെ ആണോ എന്നറിയാനാണ് നമ്പർ ചോദിച്ചത്. 

 

ഒരു സെലിബ്രിറ്റി ആയ, ഇത്രയും പേര് അറിയുന്ന എനിക്കില്ലാത്ത ജാഡ എന്തിനാണ് അവർക്കു എന്നാണ് ഞാൻ ചോദിച്ചത്.  ഞാൻ അവരോടു അശ്ലീലമായി ഒന്നും പറഞ്ഞിട്ടില്ല. ഒരു പാട്ടു അയച്ചു കൊടുത്തതിനാണ് അവർ എന്നെ തെറി വിളിച്ചത്.  അത് അവർ തന്നെ സ്ക്രീൻഷോട്ട് ഇട്ടിട്ടുണ്ട്.  അത് കാണുമ്പൊൾ തന്നെ അവരുടെ സ്വഭാവം മനസ്സിലാകുമല്ലോ.  സ്ത്രീകൾ ഇങ്ങനെ തെറിവിളിക്കുന്നത് ഞാൻ കേട്ടിട്ടില്ല.  ഞാൻ അവരോടു സെക്ഷ്വലി എന്തെങ്കിലും പറയുകയോ അശ്ലീല സന്ദേശങ്ങള്‍  അയക്കുകയോ ചെയ്തിട്ടില്ല.  എന്നെപ്പോലെ ഒരു സെലിബ്രിറ്റി ഇങ്ങനെ പറഞ്ഞു എന്ന് പറഞ്ഞു ന്യൂസ് കൊടുത്താൽ ഫേമസ് ആകാമല്ലോ അതിനാണ് ഇപ്പോൾ ഈ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. ഒരുപാടു സുഹൃത്തുക്കളും ബന്ധുക്കളും വിളിക്കുന്നുണ്ട്.  എല്ലാവരും പറയുന്നത് മുരളിച്ചേട്ടൻ മോശമായി ഒന്നും പറഞ്ഞിട്ടില്ലല്ലോ.  മുരളിച്ചേട്ടനെ ഞങ്ങൾക്ക് നന്നായി അറിയാം, തെറ്റ് ചെയ്യാത്തവർ വിഷമിക്കേണ്ട കാര്യമില്ല എന്നാണ്. 1978 മുതൽ അഭിനയരംഗത്തുള്ള എന്നെക്കുറിച്ച് ഇതുവരെ ഇങ്ങനെ ആരും പറഞ്ഞിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com