ADVERTISEMENT

ദൃശ്യം 2 സിനിമയെ വാനോളം പുകഴ്ത്തി നടനും സംവിധാകനുമായ പൃഥ്വിരാജ് സുകുമാരൻ. പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത് ഒരു അത്ഭുതമാണെന്നും ജോർജുകുട്ടി മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നുമാണെന്നും പൃഥ്വിരാജ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെയാണ്. 

 

ദൃശ്യത്തെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് ആലോചിക്കാൻ തുടങ്ങിയിട്ട് കുറെക്കാലമായി. ചിത്രത്തിന്റെ ആഗോള റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുന്നു. അതു കൊണ്ട് ഇനി കാത്തിരിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഒരു മികച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുകയെന്നത് വലിയ ഉത്തരവാദിത്തമാണ്. ദൃശ്യം പോലെ ഇൻഡസ്ട്രിയെ തന്നെ മാറ്റി മറിച്ച ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമ്പോഴുണ്ടാകുന്ന മാനസിക സമ്മർദം വലുതാണ് (ഇപ്പോൾ അത് എനിക്കും അറിയാം‌). പക്ഷേ ജീത്തു എത്ര മനോഹരമായിട്ടാണ് ഇത് സൃഷ്ടിച്ചത്. 6 വർഷത്തിനു ശേഷം ജോർജുകുട്ടി എത്തുന്നത് എങ്ങനെയായിരിക്കും ? അദ്ദേഹത്തിന് എന്തു സംഭവിച്ചിരിക്കാം ? അദ്ദേഹം പിടിക്കപ്പെടുമോ ? നിയമത്തെ വീണ്ടും കബളിപ്പിക്കാൻ അദ്ദേഹത്തിനാകുമോ ? ഇതൊക്കെ നിങ്ങൾക്ക് ഉൗഹിക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അങ്ങനെ വിചാരിക്കരുത്. നിങ്ങൾക്കായി വലിയൊരു അത്ഭുതം കാത്തിരിക്കുന്നു. 

 

അതിമനോഹരമായി എഴുതപ്പെടുകയും ചിത്രീകരിക്കുകയും ചെയ്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ദൃശ്യത്തിനു ശേഷമുള്ള ജീത്തുവിന്റെ ഏറ്റവും മികച്ച ചിത്രം. ഇൗ സിനിമ കണ്ടതിനു ശേഷം അദ്ദേഹത്തെയാണ് ഞാൻ ആദ്യമായി വിളിച്ചതും. സഹോദരാ താങ്കളെയൊർത്ത് ഞാൻ സന്തോഷിക്കുന്നു. അദ്ദേഹത്തെ വിളിച്ചതിനു ശേഷം ഞാൻ എന്റെ അടുത്തുള്ള അപ്പാർട്ട്മെന്റിൽ ഒരാളെ കാണാനായി പോയി. മറ്റാരെയുമല്ല മോഹൻലാലിനെ. ഞാനിപ്പോൾ ഒരു കാര്യം മാത്രം പറയാം. ക്ലാസ് എന്നത് ശാശ്വതമാണ്. വീണ്ടും പറയുന്നു അത് ശാശ്വതമാണ്. മലയാളം സിനിമയിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ജോർജുകുട്ടി. ചേട്ടാ താങ്കളെ വീണ്ടും സംവിധാനം ചെയ്യാൻ ഞാൻ കാത്തിരിക്കുന്നു ഒപ്പം താങ്കളുടെ സംവിധാനത്തിൽ എത്താനും. (മുരളി ഗോപി എന്ന മികച്ച നടനും എത്തിയിരിക്കുന്നു. കുരുതിയുടെ ഫൈനൽ എഡിറ്റ് കണ്ടു കഴിഞ്ഞതിനു ശേഷമുള്ള അഭിപ്രായം കൂടിയാണിത്.) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com