ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന ചലച്ചിത്രം ഏറെ ചർച്ചകളുയർത്തിയെങ്കിലും അതിലേറെയും അതിലെ ‘തെറിമൊഴി വഴക്ക’ത്തെ കുറിച്ചായിരുന്നു. ഒപ്പമുയരേണ്ടിയിരുന്ന ചലച്ചിത്രത്തിന്റെ ദൃശ്യഭാഷയെയും സൗന്ദര്യത്തെയും ആവിഷ്കാരം എക്കാലവും ആവശ്യപ്പെടുന്ന സ്വാതന്ത്ര്യത്തെയും കുറിച്ച് കുറച്ചേ ചർച്ച ഉണ്ടായുള്ളൂ. തെറിച്ചർച്ചയിൽ പലതരക്കാരുണ്ടായിരുന്നു. തെറി തന്നെ അധമമാണെന്നു കരുതുന്ന ശുദ്ധവാദികൾ, തെറി പറയാം– പക്ഷേ, സിനിമയടക്കം പൊതുവേദികളിൽ വേണ്ടെന്നു പറഞ്ഞ സന്ദർഭവാദികൾ, ആവിഷ്കാരത്തിനുമേൽ നിയന്ത്രണങ്ങളൊന്നും വേണ്ടെന്നു പറഞ്ഞ സ്വതന്ത്രവാദികൾ.
- ഒടിടിയിൽ സെൻഷർഷിപ് നിയമങ്ങൾ വരുമോ?
- സെൻസർഷിപ് വന്നാൽ അതിന്റെ സ്വഭാവം എന്തായിരിക്കും?
- പണിപ്പുരയിലുള്ള നിയമങ്ങള്‍ വഴി നിയന്ത്രണങ്ങൾ എങ്ങനെയാകും?