ADVERTISEMENT

‘കുറുപ്പ്’ സിനിമയിലൂടെ ശ്രദ്ധേയായ നടി നയൻ എൽസയ്ക്കൊരു ഫോണ്‍ വന്നു. ‘കുറുപ്പ്’ സിനിമ കണ്ട പ്രേക്ഷകർ ആരെങ്കിലും അഭിനന്ദനം പറയാൻ വിളിക്കുകയായിരിക്കുമെന്നാണ് നടി കരുതിയത്. അപ്പോഴാണ് മറുതലയ്ക്കലില്‍ നിന്ന് നയനെ ഞെട്ടിച്ചൊരു മറുപടി. ഈ ഫോൺ വിളിക്കുന്നത് സാക്ഷാൽ സുകുമാരക്കുറുപ്പിന്റെ ഓഫിസിൽ നിന്നാണെന്ന്.

 

രസകരമായ ഗുലുമാൽ പ്രാങ്ക് വിഡിയോകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനാണ് അനൂപ് പന്തളം. സിനിമ- ടെലിവിഷൻ താരങ്ങൾക്ക് രസകരമായ കോൾ പ്രാങ്കുകൾ നൽകി അനൂപും ഗുലുമാൽ ഓൺലൈനും . ഇത്തവണ അനൂപിന്റെ പ്രാങ്കിന് ഇരയായത് യുവനടി നയന എൽസയാണ്. ‘കുറുപ്പ്’ സിനിമയിൽ എയർഹോസ്റ്റസിന്റെ വേഷത്തിലാണ് നയന അഭിനയിച്ചത്.

 

കുറുപ്പിന്റെ ഓഫിസിൽ നിന്നാണെന്ന് പറഞ്ഞതോടെ നയന പേടിച്ച് ഫോൺവച്ചു. എന്നാൽ അങ്ങനെ വെറുതെ വിടാൻ അനൂപിന് ഉദേശമില്ലായിരുന്നു. രണ്ട് തവണ വീണ്ടും വിളിച്ചതോടെ നയന ഫോൺ എടുത്തു. 

 

സിനിമയിൽ നയന അവതരപ്പിച്ച കഥാപാത്രത്തിന് യഥാർഥ കുറുപ്പുമായി ഒരു ബന്ധവുമില്ലെന്നും സിനിമയിൽ അഭിനയിച്ചതിന് അംബാസിഡർ കാറിൽ വീട്ടിലെത്തി നയനെ കത്തിക്കുമെന്നുമായിരുന്നു ഭീഷണി. ഇതോടെ നടി ഭയപ്പെട്ടു. നയന കരയുമെന്ന അവസ്ഥയായതോടെ പ്രാങ്ക് വിഡിയോ ആണെന്ന് അനൂപ് വെളിപ്പെടുത്തുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com