ADVERTISEMENT

ബെൽസ് പാൾസി രോഗം ബാധിച്ച നടൻ മനോജ് കുമാർ സുഖംപ്രാപിക്കുന്നു. മുഖം പഴയരൂപത്തിലേയ്ക്ക് മാറി വരുന്നുവെന്നും തൊണ്ണൂറ് ശതമാനം ശരിയായെന്നും വിഡിയോ സന്ദേശത്തിലൂടെ മനോജ് വ്യക്തമാക്കി.

 

‘തൊണ്ണൂറ് ശതമാനവും ഭേദമായിട്ടുണ്ട്. ഇനി ബാക്കിയുള്ള പത്തു ശതമാനം കൂടി റെഡിയായാല്‍ എന്റെ മുഖം പഴയത് പോലെ ആകും. നിങ്ങള്‍ ആദ്യം കണ്ട എന്റെ മുഖത്തില്‍ നിന്നും ഒത്തിരി മാറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മിണ്ടുമ്പോള്‍ ചെറിയ പ്രശ്‌നം അത്ര മാത്രമേ ഉള്ളൂ. മിണ്ടാതെ ഇരുന്നാല്‍ കുഴപ്പമുള്ളതായി തോന്നില്ല. ഇത്രവേഗം ഭേദം ആകുമെന്നോര്‍ത്തില്ല.

 

നിങ്ങളുടെ ഒക്കെ പ്രാർഥന വളരെ വലുതാണ്. എന്റെ വിവരം അറിഞ്ഞ അന്ന് മുതല്‍ ഇന്നുവരെ എന്റെയും ഭാര്യയുടെയും അവസ്ഥ കോള്‍ സെന്ററില്‍ എത്തിയത് പോലെയായിരുന്നു. എത്ര ആളുകളാണ് വിളിച്ചത്. കുറേ പേര്‍ മെസേജുകള്‍ അയച്ചു. ചിലര്‍ വിളിച്ചിട്ട് കരഞ്ഞു, ഒത്തിരി പേര്‍ എനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും അറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപോയി. നമ്മളോടുള്ള നിങ്ങളുടെ സ്‌നേഹം കാണുമ്പോള്‍ വല്ലാത്തൊരു സന്തോഷമാണ്. ഇങ്ങനെയൊക്കെ വന്നതു കൊണ്ടാണല്ലോ ഇതൊക്കെ തിരിച്ചറിയാന്‍ ആയത്. അതൊക്കെ വലിയ ഒരു കാര്യമാണ്, നിങ്ങള്‍ തരുന്ന പ്രര്‍ത്ഥനയാണ് ഞങ്ങളെ നിലനിര്‍ത്തി കൊണ്ട് പോവുന്നത്. എത്ര പറഞ്ഞാലും തീരാത്ത നന്ദിയും കടപ്പാടും ഉണ്ട്.

 

മമ്മൂക്കയുടെ മെസേജ് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. അദ്ദേഹവുമായി ഞാന്‍ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യുന്ന ബന്ധമില്ല. ഒന്നോ രണ്ടോ പടങ്ങളില്‍ മാത്രമാണ് ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. ഈ വിവരം അറിഞ്ഞിട്ടാകാം മനോജ് വേഗം സുഖമാവട്ടേ എന്ന് പറഞ്ഞ് അദ്ദേഹം എനിക്ക് മെസേജ് അയച്ചത്. തിരികെ മെസേജ് അയച്ചപ്പോള്‍ എന്നോട് ടെന്‍ഷനടിക്കേണ്ട എന്നും പറഞ്ഞു ആശ്വസിപ്പിച്ചു. ‘അമ്മ’യുടെ മീറ്റിങ്ങിനു ചെന്നപ്പോള്‍ ബീനയോടും എന്റെ കാര്യങ്ങള്‍ അന്വേഷിച്ചു. സിനിമാ രംഗത്ത് നിന്നും ഒരുപാട് ആളുകള്‍ തന്നെ വിളിച്ചിരുന്നു.’–മനോജ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com