ADVERTISEMENT

ലോജിസ്റ്റിക്‌സ്, മീഡിയ തുടങ്ങി നിരവധി മേഖലകളിൽ പ്രശസ്തനായ, വിആർഎൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിങ് ഡയറക്ടറും പ്രൊമോട്ടറുമായ ഡോ. ആനന്ദ് ശങ്കേശ്വർ, ചലച്ചിത്ര നിർമാണ രംഗത്തേക്ക്. വിആർഎൽ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ വിആർഎൽ ഫിലിം പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആദ്യമായി അവതരിപ്പിക്കുന്ന ചിത്രമാണ് വിജയാനന്ദ്.

 

വിജയ് ശങ്കേശ്വരിന്റെ അതിശയകരവും ആവേശകരവും സംഭവബഹുലവുമായ ജീവിതകഥയാണ് വിജയാനന്ദ് തങ്ങളുടെ ആദ്യ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. 1976-ൽ തുടങ്ങിയ അദ്ദേഹത്തിന്റെ സംരംഭം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക് കമ്പനിയായി അറിയപ്പെടുന്നു. വിജയ് ശങ്കേശ്വരിന്റെ വിജയയാത്രയിൽ അദ്ദേഹത്തിന്റെ മകൻ ഡോ. ആനന്ദ് ശങ്കേശ്വറിനൊപ്പം അവരുടെ പത്ര-മാധ്യമ രംഗവും കന്നടയിൽ ഏറെ അറിയപ്പെടുന്നു.

 

വിആർഎൽ ഫിലിം പ്രൊഡക്‌ഷൻസിന്റെ നിന്നുള്ള ആദ്യത്തെ ഔദ്യോഗിക, വാണിജ്യ ബയോപിക് ആയിരിക്കും ഈ ചിത്രം. ദക്ഷിണേന്ത്യൻ ഭാഷകളായ മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലേക്കും വിജയാനന്ദ് അവതരിപ്പിക്കും. ട്രങ്ക് എന്ന ഹൊറർ ത്രില്ലർ  ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട റിഷിക ശർമ്മ  സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ടീസർ ഡോ. ആനന്ദ് ശങ്കേശ്വർ റിലീസ് ചെയ്തു.

 

ട്രങ്ക് എന്ന ചിത്രത്തിലെ നായകനായ നിഹാലാണ് ഈ ചിത്രത്തിൽ വിജയ് ആയി അഭിനയിക്കുന്നത്. ആനന്ത് നാഗ്, വിനയ പ്രസാദ്, വി രവിചന്ദ്രൻ, പ്രകാശ് ബെലവാടി, അനീഷ് കുരുവിള, സിരി പ്രഹ്ലാദ്,ഭരത് ബൊപ്പണ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിലെ പ്രശസ്ത  സംഗീത സംവിധായകൻ ഗോപി സുന്ദർ ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നു. സംഭാഷണം രഘു നടുവിൽ,സ്റ്റണ്ട് രവി വർമ്മ, ഛായാഗ്രഹണം കീർത്തൻ പൂജാരി, നൃത്തസംവിധാനം ഇമ്രാൻ സർധാരിയ, എഡിറ്റർ ഹേമന്ത് കുമാർ. പ്രകാശ് ഗോകക്ക്, മേക്കപ്പ് ആൻഡ് സ്‌റ്റൈലിങ് ആർട്ടിസ്റ്റായി ഒരു പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. പിആർഒ എ.എസ്. ദിനേശ്, ശബരി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com