ADVERTISEMENT

കാന്താര സിനിമ കണ്ടതിനു ശേഷം നടി മഞ്ജു പത്രോസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ആണ് ശ്രദ്ധനേടുന്നത്. സിനിമ വളരെയധികം ഇഷ്ടപ്പെട്ടുവെന്നും എന്നാൽ കണ്ടപ്പോൾ വിഷമം തോന്നിയ ഒരു രംഗത്തെക്കുറിച്ച് പറയാതിരിക്കാനാവില്ലെന്നാണ് മഞ്ജു കുറിച്ചത്. ചിത്രത്തിലെ ഒരു കഥാപാത്രം ബോഡിഷെയ്മിങ്ങിനും വിധേയമാകുന്നുണ്ടെന്നു മഞ്ജു ചൂണ്ടി കാണിക്കുന്നു. ഇത്ര മനോഹരമായ ചിത്രത്തിൽ ഇങ്ങനെയൊരു സീൻ ഉൾപ്പെടുത്തിയത് വളരെ അപക്വമായ തീരുമാനമായി പോയെന്നും ഇനിയെങ്കിലും ഇത്തരത്തിലുളള രംഗങ്ങൾ ഉൾപ്പെടുത്തരുതെന്നും മഞ്ജു പറയുന്നു.

 

‘‘ഇത്രയും മനോഹരമായ ഒരു സിനിമയിൽ എനിക്ക് വളരെ വിഷമം തോന്നിപ്പിച്ച ഒരു ഭാഗം ഉണ്ടായി. ഇതിനെക്കുറിച്ച് എഴുതണമോ എന്ന് പലവട്ടം ആലോചിച്ചതാണ്… പക്ഷേ എഴുതാതെ വയ്യ.. സിനിമയുടെ ആദ്യഭാഗത്ത് ഒരു ഉത്സവം നടക്കുന്നു.. ദീപക് റായ് അവതരിപ്പിച്ച സുന്ദര എന്ന കഥാപാത്രം അദ്ദേഹത്തിന്റെ സുഹൃത്തുമായി ഉത്സവപ്പറമ്പിലൂടെ നടക്കുന്നു.. സുഹൃത്ത് സുന്ദരയോട് പറയുന്നു, വൈകുന്നേരം നിൻെറ ഭാര്യയെ കൂട്ടി വരൂ നമുക്ക് അടിച്ചുപൊളിക്കാം എന്ന്.. അദ്ദേഹത്തിന്റെ മുഖത്ത് അപ്പോൾ അല്പം ഈർഷ്യ പടരുന്നു.. എന്നിട്ട് അദ്ദേഹത്തിൻറെ ഭാര്യയെ നോക്കുന്നു.. അവർ മറ്റൊരു വശത്തുനിന്ന് അദ്ദേഹത്തെ വളരെ നിഷ്കളങ്കമായിചിരിച്ചു കാണിക്കുന്നു … അവരുടെ അല്പം ഉന്തിയ പല്ലുകൾ സിനിമയിൽ അവിടെ കെട്ടിയിരിക്കുന്ന പോത്തിന്റെ പല്ലുകളോട് ഉപമിച്ച് കാണിക്കുന്നു… ഇത് കണ്ടതും കാണികൾ തിയറ്ററിൽ പൊട്ടിച്ചിരിക്കുന്നു… എനിക്ക് മനസ്സിലാകാത്തത് എന്ത് തമാശയാണ് ഈ ഭാഗം കൺവേ ചെയ്യുന്നത്… ഇത്രയും മനോഹരമായ സിനിമയിൽ ഈ ബോഡി ഷേമിങ് കൊണ്ട് എന്ത് ഇൻപുട്ട് ആണ് ആ സിനിമയ്ക്ക് കിട്ടിയത്.’’ മഞ്ജു കുറിച്ചു.

 

ഇതു കണ്ട് ചിരിച്ചവർ ശരീരമൊരു തമാശയല്ലെന്നു മനസ്സിലാക്കണമെന്നും അതു ഒരു വ്യക്തിയുടെ സ്വന്തമാണ് അതിൽ നോക്കി ചിരിക്കാനും അതിനെ കളിയാക്കാനും ആർക്കും അവകാശമില്ലെന്നും മഞ്ജു പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com