ADVERTISEMENT

അന്തരിച്ച നടൻ കൊച്ചുപ്രേമന് വിട നൽകി മലയാളസിനിമാ ലോകം. സലിം കുമാർ, മനോജ് കെ. ജയൻ, മധുപാൽ, ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, നാദിർഷ തുടങ്ങി നിരവധി പേർ അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്നു.

 

പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട എന്നായിരുന്നു സലിം കുമാർ കുറിച്ചത്. നല്ല കലാകാരൻ, അതിലുപരി നല്ല മനുഷ്യൻ എന്നായിരുന്നു മനോജ് കെ. ജയൻ എഴുതിയത്.

 

നാടകത്തിലൂടെയാണ് കൊച്ചുപ്രേമൻ അഭിനയ രംഗത്തെത്തുന്നത്. മലയാള സിനിമയിലിതു വരെ 250 ചിത്രങ്ങളിൽ വേഷമിട്ട കൊച്ചുപ്രേമൻ സിനിമ കൂടാതെ ടെലി-സീരിയലുകളിലും സജീവമായിരുന്നു. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനായി 1955 ജൂൺ ഒന്നിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളിൽ പൂർത്തിയാക്കിയ കൊച്ചുപ്രേമൻ തിരുവനന്തപുരം എംജി കോളജിൽ നിന്ന് ബിരുദം നേടി. കെ.എസ്. പ്രേംകുമാർ എന്നതാണ് ശരിയായ പേര്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com