ADVERTISEMENT

മലയാളത്തിന്റെ പ്രിയകലാകാരി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാ–സീരിയൽ ലോകം. അസുഖം ഭേദമായി സുബി ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ ഉറ്റവരും സുഹൃത്തുക്കളും നിൽക്കുമ്പോഴായിരുന്നു സുബിയുടെ വിടവാങ്ങൽ. കലാജീവിതത്തിൽ അഭിനയിക്കാൻ പ്രചോദനമായ കലാകാരിയാണ് സുബി സുരേഷെന്നും ഏറെ ആരാധനയും കടപ്പാടും അവരോട് ഉണ്ടായിരുന്നുവെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. അവസാനമായി പ്രിയ കലാകാരിയെ കാണാൻ എത്തിയതായിരുന്നു താരം.

 

‘‘എപ്പോഴും ചിരിച്ച് കളിച്ചാണ് സംസാരിക്കുക. പക്ഷേ ഇത്രയും വേദന ഉള്ളിലുണ്ടെന്ന് അറിയില്ലായിരുന്നു. ഒരു വർഷം മുമ്പ് ഞങ്ങൾ ഒരുമിച്ച് പ്രോഗ്രാം ചെയ്തിരുന്നു. ഇത്ര വലിയ അസുഖമുണ്ടെന്നും ഞങ്ങൾക്കാർക്കും അറിയില്ലായിരുന്നു. ആത്മാവിനു നിത്യശാന്തി നേരാൻ പ്രാർഥിക്കുന്നു.’’–ലക്ഷ്മിപ്രിയ പറഞ്ഞു.

 

കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു സുബി സുരേഷിന്റെ അന്ത്യം. കരൾരോഗത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു.രമേഷ് പിഷാരടി അടക്കമുള്ള സഹപ്രവർത്തകർ ഇന്നലെ ആശുപത്രിയിൽ സുബിയെ സന്ദർശിച്ചിരുന്നു. വരാപ്പുഴയ്ക്കടുത്ത് കൂനമ്മാവിലാണ് നിലവിൽ സുബി താമസിച്ചിരുന്നത്. മൃതദേഹം രാജഗിരി ആശുപത്രി മോർച്ചറിയിൽ. സംസ്കാരം നാളെ രണ്ടിന് ചേരാനല്ലൂർ പൊതുശ്മശാനത്തിൽ. അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍: എബി സുരേഷ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com