ADVERTISEMENT

പത്തൊൻപതാം വിവാഹവാർഷിക ദിനത്തിൽ ഭാര്യ ദിവ്യയ്ക്ക് ഹൃദയത്തില്‍ പൊതിഞ്ഞ വിവാഹവാർഷികാശംസ നേർന്ന് വിനീത് ശ്രീനിവാസൻ. സുദീർഘമായ ഒരു കുറിപ്പിലൂെടയാണ് അദ്ദേഹം തന്റെ ഭാര്യയോടുള്ള സ്നേഹം പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്. ഭാര്യ ദിവ്യയോട് വിനീത് പ്രണയം പറഞ്ഞ ദിവസമാണ് മാര്‍ച്ച് 31. ഇരുവരും പ്രണയിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് 19 വര്‍ഷമായിരിക്കുന്നുവെന്നാണ് താരം പങ്കുവച്ചത്. കോളജ് കാലത്തെ സൗഹൃദവും പ്രണയവും തുടര്‍ന്ന് 2012ലാണ് ഇരുവരും വിവാഹിതരായത്.

 

വിനീത് ശ്രീനിവാസന്റെ കുറിപ്പ് വായിക്കാം:

 

മാര്‍ച്ച് 31. ഞാനും ദിവ്യയും പ്രണയിക്കാൻ തുടങ്ങിയിട്ട് പത്തൊമ്പത് വർഷം തികയുകയാണ്. എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം, എന്റെ ഓർമകൾ എല്ലാം അവളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങൾ കൗമാരത്തിൽ കണ്ടുമുട്ടുകയും അന്നുമുതൽ ഒരുമിച്ചുനിൽക്കുകയും ചെയ്യുന്നു. തികച്ചും വ്യത്യസ്തരായ രണ്ട് ആളുകൾക്ക് ഇതുപോലെ ഒരുമിച്ചു സഞ്ചരിക്കാൻ കഴിയുക എന്നത് അതിശയകരമാണ്. ഞാൻ ശാന്ത പ്രകൃതനാണെങ്കിൽ ഇവൾ നേരെ തിരിച്ചാണ്. ദിവ്യ വെജിറ്റേറിയൻ ആണ്. എനിക്കാണെങ്കിൽ നോൺ വെജ് ഇല്ലാതെ ഒരു ദിവസം പോലും പറ്റില്ല. അവൾ അടുക്കും ചിട്ടയും ഉള്ള ആളാണ്. പക്ഷേ ഞാൻ നേരെ വിപരീതവും. അവൾ ത്രില്ലറുകൾ ഇഷ്ടപ്പെടുമ്പോൾ എന്റെ പ്ലേലിസ്റ്റിലുള്ളത് ഫീൽ ഗുഡ് സിനിമകളാണ്. 

 

ചില രാത്രികളില്‍ ഞാന്‍ കണ്ണടച്ച് ഉറങ്ങുന്നതായി നടിക്കുമ്പോള്‍ ദിവ്യ എന്റെ കാതുകളില്‍ മന്ത്രിക്കും.’സ്വയം സമ്മര്‍ദ്ദം ചെലുത്തരുത്, ദയവായി വിനീത് ഉറങ്ങാന്‍ ശ്രമിക്കൂ’. അപ്പോള്‍ ഞാന്‍ അവളോട് ചോദിക്കും, ‘ഞാന്‍ ഉറങ്ങുകയല്ലെന്ന് നിനക്ക് എങ്ങനെ അറിയാം?’ അവള്‍ പറയും, ‘നിങ്ങള്‍ ശ്വസിക്കുന്ന രീതിയില്‍ നിന്ന്. നിങ്ങള്‍ യഥാർഥത്തില്‍ ഉറങ്ങുമ്പോള്‍ നിങ്ങളുടെ ശ്വാസത്തിന്റെ താളം തികച്ചും വ്യത്യസ്തമാണ്’. ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും അവള്‍ ശ്രദ്ധിക്കുന്നു. വിവാഹ വാര്‍ഷിക ആശംസകള്‍ ദിവ്യ’’.–വിനീത് കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com