ADVERTISEMENT

കൊല്ലം സുധിയുടെ വിയോഗവാർത്ത വിശ്വസിക്കാനാകാതെ കുടുംബം. കഴിഞ്ഞ ഒന്നരവർഷമായി കോട്ടയത്ത് ഞാലിയാംകുഴിയിലുള്ള ഭാര്യവീട്ടിലാണ് സുധിയും കുടുംബവും കഴിഞ്ഞിരുന്നത്. ഭാര്യയും അവരുടെ അച്ഛനും അമ്മയുമാണ് വീട്ടിലുള്ളത്. വാടകയ്ക്കാണ് ഇവർ താമസിക്കുന്നതും. ഇന്നലെയാണ് ഈ വീട്ടിൽ നിന്നും പരിപാടിയുടെ ഭാഗമായി സുധി വടകരയിലേക്ക് പോകുന്നത്.  കോട്ടയത്തുള്ള സഹപ്രവർത്തകരും ബന്ധുക്കളുമടക്കം നിരവധിപ്പേരാണ് സുധിയുടെ മരണവാർത്ത അറിഞ്ഞ് വീട്ടിലേക്ക് ഓടിയെത്തുന്നത്.

 

ഇന്നു പുലർച്ചെ 4.30ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് സുധിയും സഹപ്രവർത്തകരും സഞ്ചരിച്ച വണ്ടി അപകടത്തിൽപെടുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് വാനുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. 

 

ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരുക്കേറ്റു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com