ADVERTISEMENT

നടൻ വിനയ് ഫോർട്ടിന്റെ പുതിയ ലുക്കിന് സമൂഹമാധ്യമങ്ങളില്‍ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ട്രോളന്മാർക്കും മീം ഉണ്ടാക്കുന്നവർക്കുമൊക്കെ കുറച്ചു വർഷങ്ങളിലേക്കുളള ഐറ്റംസ് വിനയ്‌യുടെ ലുക്കിലൂടെ കിട്ടി. ഇപ്പോഴിതാ വിനയ് ഫോർട്ടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ സഞ്ജു ശിവറാം പങ്കുവച്ച ചിത്രങ്ങളാണ് വൈറൽ. വിനയ്‌യുടെ ലുക്കിനു സമാനമായ രീതിയിൽ പാതി മീശ വടിച്ച സഞ്ജുവിനെ ചിത്രങ്ങളിൽ കാണാം.

vinay-forrt-troll

 

vinay-forrt-3

ജസ്റ്റിസ്, വിനയ് ഫോർട്ട് എന്നീ ഹാഷ്ടാഗുകളും ഇതിനൊപ്പം ഉപയോഗിച്ചിട്ടുണ്ട്. എന്തായാലും വിനയ്‌യുടെ ലുക്ക് സിനിമാ ലോകത്തും തരംഗമാകുന്ന കാഴ്ചകളാണ് കാണാനാകുന്നത്.

 

vinay-forrt-troll2

പുതിയ ചിത്രമായ ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ പ്രസ്മീറ്റിന് നിവിൻ പോളിക്കൊപ്പം എത്തിയതായിരുന്നു വിനയ് ഫോർട്ട്. എന്നാൽ അവിടെയുള്ള ആളുകൾക്ക് സംശയം, ഇത് വിനയ് ഫോർട്ട് തന്നെയാണോ?  ചാർളി ചാപ്ലിൻ ലുക്കിൽ മീശയും ചുരുണ്ട മുടിയും കൂളിങ് ​ഗ്ലാസുമായി എത്തിയ വിനയ് ഫോർട്ടിനെ ഭൂരിഭാഗം ആളുകൾക്കും മനസ്സിലായില്ല. പ്രസ് മീറ്റിന്റെ വിഡിയോയും ഫോട്ടോയും പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലും ഈ ലുക്ക് വൈറലായി.

 

ജ​ഗതിയുടെ ‘ഉമ്മൻ കോശി’ എന്ന കഥാപാത്രം, മിന്നാരത്തിലെ കുതിരവട്ടം പപ്പു എന്നിവരുമായാണ് പലരും വിനയ് ഫോർട്ടിന്റെ ലുക്കിന്റെ താരതമ്യം ചെയ്തിരിക്കുന്നത്. ജയറാം നായകനായി എത്തിയ സിഐഡി ഉണ്ണികൃഷ്ണൻ ബിഎ, ബിഎഡ് എന്ന ചിത്രത്തിലെ കഥാപാത്രമാണ് ഉമ്മൻ കോശി. ‘അത് ഇഷ്ടപ്പെട്ടു.. ഉമ്മൻ കോശി’ എന്നാണ് വിനയ്‍യുടെ ചിത്രം പങ്കുവച്ച് അജു വർ​ഗീസ് സോഷ്യൽമീഡിയയിൽ കുറിച്ചത്. 

 

‘അപ്പൻ’ എന്ന ചിത്രത്തിനു ശേഷം മജു സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലെ വിനയ്‌യുടെ ലുക്കാണിത്. ‘‘ഇതെന്റെ അടുത്ത പടത്തിന്റെ ഒരു ലുക്കാണ്. ‘അപ്പൻ’ സിനിമയുടെ സംവിധായകൻ മജുവിന്റേതാണ് ചിത്രം. ആ സിനിമയിൽ ഞാൻ അഭിനയിച്ച് കൊണ്ടിരിക്കയാണ്. വളരെ  രസകരമായ സിനിമയും കഥാപാത്രവും ആണ്. അതുകൊണ്ട് ഈ കോലം ഞാൻ അങ്ങ് സഹിക്കുന്നു. സെപ്റ്റംബർ പകുതിവരെ ഈ കോലത്തിൽ തന്നെ ഞാൻ നടക്കേണ്ടി വരും.’’–ലുക്കിന്റെ രഹസ്യത്തെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് വിനയ് ഫോർട്ടിന്റെ മറുപടി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com